
കൊച്ചി: ബിരുദാനന്തര മെഡിക്കൽ പഠനത്തിനുള്ള പ്രവേശന പരീക്ഷ ജില്ലയിൽ 16 കേന്ദ്രങ്ങളിൽ 2,380 പേർ എഴുതി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലും വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തിലും പരീക്ഷയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേശ്വർ, റൂറൽ എസ്.പി കെ.എസ് സുദർശൻ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് മനോജ് കെ എന്നിവർ പരീക്ഷയുടെ നടത്തിപ്പ് ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |