SignIn
Kerala Kaumudi Online
Monday, 18 May 2026 4.59 AM IST

പ്രതീക്ഷ ഫലംകണ്ടില്ല,​ ജില്ലയ്ക്ക് മന്ത്രിയില്ല

പത്തനംതിട്ട : യു.ഡിഎഫിന് നാല് എം.എൽ.എമാരെ നൽകിയിട്ടും പത്തനംതിട്ട ജില്ലയ്ക്ക് മന്ത്രിസഭയിൽ ഇടമില്ല. 22 വർഷമായി എല്ലാ മന്ത്രി സഭയിലും ജില്ലയിൽ നിന്നൊരു മന്ത്രി ഉറപ്പായിരുന്നു. ഇത്തവണ ആ പതിവ് തെറ്റി. റാന്നിയിൽ നിന്ന് ജയിച്ച പഴകുളം മധുവിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് തുടക്കത്തിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയില്ലാതെയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. . 2004-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ജില്ലയിൽ നിന്ന് അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ ജലവിഭവ വകുപ്പ് മന്ത്രിയും അടൂർ പ്രകാശ് ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുമായിരുന്നു. 2006-ലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ തിരുവല്ലയിൽ നിന്ന് മാത്യു ടി.തോമസ് 2009 മാർച്ച് 20 വരെ ഗതാഗത മന്ത്രിയായി. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കോന്നിയിൽ നിന്ന് അടൂർ പ്രകാശ് റവന്യൂ,കയർ മന്ത്രിയായി.
2016ലെ പിണറായി മന്ത്രിസഭയിൽ തിരുവല്ലയിൽ നിന്ന് മാത്യു ടി.തോമസ് ജലവിഭവവകുപ്പും 2021-ലെ പിണറായി മന്ത്രിസഭയിൽ ആറൻമുളയിൽ നിന്ന് വീണാ ജോർജ് ആരോഗ്യ വകുപ്പും മന്ത്രിമാരായി. കഴിഞ്ഞ തവണ ജില്ലയിലെ അഞ്ച് മണ്ഡലവും എൽ.ഡി.എഫ് നേടിയിരുന്നു. ഇത്തവണ കോന്നി ഒഴികെ മറ്റെല്ലാം മണ്ഡലവും നേടിയിട്ടും മന്ത്രി പദവി കിട്ടിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL