
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ അറ്റാദായം 594.2 കോടി രൂപയിലേക്ക് ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ ബാങ്ക് 2,329 കോടി രൂപയുടെ നഷ്‌ടം നേരിട്ടിരുന്നു. കിട്ടാക്കടങ്ങൾക്ക് എതിരായി മാറ്റിവെക്കുന്ന തുകയായ പ്രൊവിഷനിംഗിൽ വന്ന കുറവോടെ ആസ്തി ഗുണമേന്മ മെച്ചപ്പെട്ടതാണ് ഗുണമായത്. ഇൻഡസ് ഇൻഡ് ബാങ്കിന്റെ അറ്റ പലിശ വരുമാനം അവലോകന കാലയളവിൽ 43.4 ശതമാനം വർദ്ധനയോടെ 4,372 കോടി രൂപയിലെത്തി. അതേസമയം നിക്ഷേപ സമാഹരണത്തിലും വായ്പ വിതരണത്തിലുമുള്ള തളർച്ച തുടരുകയാണ്. വായ്പാ തിരിച്ചടവിലെ മുടക്കം ഡിസംബർ പാദത്തിലെ 2,159 കോടി രൂപയിൽ നിന്ന് 1,359 കോടി രൂപയായി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |