
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ തുടർച്ചയായ അഹങ്കാരം നാശത്തെ വേഗത്തിലാക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്റെ മുന്നറിപ്പ്.
കാര്യക്ഷമതയില്ലാത്ത ഡമ്മി മുഖ്യമന്ത്രിക്ക് കാവേരി വെള്ളം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല, മേക്കദാടു അണക്കെട്ട് തടയാനും കഴിഞ്ഞിട്ടില്ല, കർഷകർ വേദന കൊണ്ട് കണ്ണീർ പൊഴിക്കുന്നു, പക്ഷേ മുഖ്യമന്ത്രി അഭിനയിച്ച സിനിമ കണ്ട് മന്ത്രിമാർ കണ്ണീർ പൊഴിക്കുന്നു. ഈ കോമഡി മന്ത്രിസഭയ്ക്കെതിരെയാണ് പ്രതിപക്ഷനേതാവ് ഉദയനിധി പ്രതികരിച്ചത്- ഉദയനിധി സ്റ്റാലിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അദ്ദേഹം പറഞ്ഞു.
തഞ്ചാവൂരിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഉദയനിധി, ടി.വി.കെ സർക്കാരിന്റെ കഴിവില്ലായ്മയെ ശക്തമായി തുറന്നുകാട്ടുകയാണ് ചെയ്തത്.
പ്രശ്നത്തെ മറച്ചുവെക്കാനും പ്രശ്നം വഴിതിരിച്ചുവിടാനുമാണ് രാവിലെ പ്രതിപക്ഷ നേതാവ് ഉദയനിധിയുടെ വീട്ടിലെത്തിയ പൊലീസ് സേന അദ്ദേഹത്തെ അരാജകത്വപരമായ രീതിയിൽ അറസ്റ്റ് ചെയ്തത്. നിയമസഭ ചേരുമ്പോൾ
അവിടെ പ്രതിപക്ഷ നേതാവ് ഉണ്ടാകരുതെന്ന് കരുതിയാണ് ഈ അറസ്റ്റ്.
കേസിനെ കുറിച്ച് അന്വേഷിക്കാനാണെങ്കിൽ ചെന്നൈയിൽ അതാകാമായിരുന്നു.എന്തിനാണ് അദ്ദേഹത്തെ തഞ്ചാവൂരിലേക്കു കൊണ്ടു പോയത്?
'ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കണം' എന്ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ടി.വി.കെ.യുടെ ഫാസിസ്റ്റ് സ്വഭാവത്തിനേറ്റ ഒരു പ്രഹരമാണ്!
അധികാരത്തിൽ വന്നതിനശേഷം, മുഖ്യമന്ത്രി വിജയ് തന്നെയും മന്ത്രിമാരെയും സർക്കാരിനെയും വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്ന ഒരേയൊരു ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ട്വീറ്റ് ചെയ്യുകയോ വീഡിയോയിൽ സംസാരിക്കുകയോ ചെയ്താൽ അവർ അവരെ അറസ്റ്റ് ചെയ്യുകയാണ്. എം.എൽ.എമാരായ അനിത രാധാകൃഷ്ണനും മാർക്കണ്ഡേയനും എതിരെ അറസ്റ്റ് നടപടി ആരംഭിച്ചു. നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥികളെയും യുവാക്കളെയും അനുവദിച്ചില്ല. പ്രതിഷേധിച്ചവർക്കെതിരെ അരാജകത്വപരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഫാസിസത്തിന്റെ കൊടുമുടിയായ ചെന്നൈ മറീന ബീച്ച് തന്നെ അടച്ചുവെന്നും കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |