പയ്യന്നൂർ: ഗവർണർ പദവി ആവശ്യമില്ലാത്തതാണെന്നും ആ പദവിതന്നെ എടുത്തുകളയണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ പദവിയിൽ ഇരുന്ന് ഗവർണർ എന്തൊക്കെയോ വിളിച്ചു പറയുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ വിളിച്ചു പറയുന്നത്. അന്ന് ഗവർണറോ ബന്ധപ്പെട്ട മാറ്റാരെങ്കിലുമോ പരാതി നൽകിയിട്ടില്ല. ആരുടെയോ താത്പര്യം സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇതിലൂടെ ആ സ്ഥാനം തന്നെ മലീമസമാക്കുന്നു. ഇതിലൂടെ ഗവർണർ സ്വമേധയാ ചെറുതായിക്കൊണ്ടിരിക്കുന്നു.
ബില്ലിൽ ഒപ്പിടില്ലെന്നു പറയാൻ കഴിയില്ല. എന്തടിസ്ഥാനത്തിലാണത് പറയുന്നതെന്നറിയില്ല. നിയമസഭ കൈയാങ്കളി വിഷയത്തിൽ മന്ത്രി ശിവൻ കുട്ടി പ്രത്യേകം ഒന്നും പറയണ്ട കാര്യമില്ല. ശിവൻ കുട്ടി അന്ന് ബോധം ഇല്ലാതെ കിടക്കുകയായിരുന്നു. താൻ ആ സംഭവത്തിന് ദൃക്‌സാക്ഷിയാണ്. കേരളം നന്നാവരുത് എന്ന് കരുതുന്നവരാണ് വിദേശയാത്രയെ എതിർക്കുന്നത്. പല മാതൃകകളും കണ്ട് പഠിക്കേണ്ടിവരും അതിനാണ് മന്ത്രിമാർ വിദേശയാത്ര നടത്തുന്നതെന്നും ഇ.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |