തിരുവനന്തപുരം: വസ്തുവിന്റെ തെറ്രായ തരംതിരിവ്, വസ്തുവിന്റെ വിഭജിച്ചുള്ള വില്പന, കെട്ടിടങ്ങളുടെ വിലകുറച്ചു കാണിക്കൽ തുടങ്ങിയവ വഴി 2023-24 സാമ്പത്തിക വർഷം സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 111.28 കോടിയുടെ കുറവുണ്ടായതായി സി.എ.ജി റിപ്പോർട്ട്. മൂന്ന് സബ് രജിസ്ട്രാർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ സൂക്ഷ്മ പരിശോധനയിൽ അഞ്ച് കേസുകളിൽ, നിശ്ചയിച്ച ന്യായവിലയ്ക്ക് പകരം ആധാരങ്ങളിൽ പറഞ്ഞിരിക്കുന്ന വില അടിസ്ഥാനമാക്കി സ്റ്റാമ്പ് തീരുവയും രജിസ്ട്രേഷൻ ഫീസും ഈടാക്കിയതായി കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |