മലപ്പുറം: പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കുമ്പോഴും ജില്ലയിലെ റോഡുകളിൽ പൊലിയുന്ന ജീവനുകൾക്ക് കുറവില്ല. ഈ വർഷം വിവിധ റോഡപകടങ്ങളിൽ 187 പേർക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണം. റോഡുകളിലെ കുഴികളും വളവുകളും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം കാൽനടയാത്രക്കാരുടെ അടക്കം ജീവൻ പൊലിയുന്നുണ്ട്.
ജനുവരി മുതൽ ജൂലായ് വരെ ആകെ 2,320 റോഡപകടങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 1,989 പേർക്ക് ഗുരുതരമായോ നിസ്സാരമായോ പരിക്കേറ്റു. ഇതുകൂടാതെ, വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ച 152 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ റോഡപകടങ്ങളുടെ നിരക്ക് ഉയരുന്നുണ്ട്.
ചീറിപ്പായല്ലേ, ജീവനാണ്
ആശ്വാസകരമല്ല ഈ കണക്കുകൾ
ഈ വർഷം (ജൂലായ് വരെ):
ആകെ അപകടങ്ങൾ: 2,320
മരണപ്പെട്ടവർ: 187
പരിക്കേറ്റവർ: 1,989
കഴിഞ്ഞ വർഷം (2025 ):
ആകെ അപകടങ്ങൾ: 3,566
മരണപ്പെട്ടവർ: 330
പരിക്കേറ്റവർ: 2,997
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |