
പത്തനംതിട്ട : 13കാരിയുടെ വ്യാജപരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദിച്ച കൂടൽ എസ്.ഐ.ജയ്മോഹനെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയ നടപടി അപഹാസ്യമെന്ന് ഡി.വൈ.എഫ്.ഐ. ഹൃദ്രോഗിയായ യുവാവിനെയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കാൻ ക്രൂരമായി മർദിക്കുകയുമാണ് ഉണ്ടായത്. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ നിരപരാധികളെ ക്രൂരമായി മർദിച്ച പൊലീസിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെ അറിയിച്ചെങ്കിലും എസ്.ഐക്ക് സൗകര്യപ്രദമായി സ്ഥലംമാറ്റം നൽകി നടപടി ഒതുക്കിയിരിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് എം.അനീഷ് കുമാർ, ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |