ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് പെട്ടെന്ന് സംഭവിച്ച തകരാറാണ് താഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം പൈലറ്റിന്റെ ലഹരി ഉപയോഗവും അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
36,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു എയർബസ് എ320 നിയോ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമായതിനെത്തുടർന്ന് 'ആൾട്ടിറ്റിയൂഡ് അപ്‌സെറ്റ്' (വിമാനത്തിന്റെ ഉയരത്തിലോ നിലയിലോ പെട്ടെന്നുണ്ടാകുന്ന അസ്ഥിരത) സംഭവിച്ചതായി ഏജൻസി കണ്ടെത്തി. ഈ സമയത്ത് വിമാനത്തിൽ 137 യാത്രക്കാരുണ്ടായിരുന്നു.
വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് പ്രധാന നിയന്ത്രണങ്ങൾ നേരിട്ട് കൈകാര്യം ചെയ്തില്ലെന്നും കോപൈലറ്റ് നടത്തിയ രണ്ട് പരിശോധനകളുടെയും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സാങ്കേതിക വീഴ്ചകൾക്ക് പുറമേ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനും ഉത്തരവാദിയായ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.
സംഭവസമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നത് വൻ സുരക്ഷാവീഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
A preliminary report by the Aircraft Accident Investigation Bureau revealed an Air India flight from Phuket to Delhi suddenly dropped due to a hydraulic system malfunction. The report also confirmed the pilot's intoxication during the incident, which endangered 137 passengers. Strict action against the pilot for safety violations has been recommended.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |