തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലം ഇന്ന് കോവളം ലീല റാവിസിൽ നടക്കും.ഐ.പി.എൽ താരലേലമടക്കം നിയന്ത്രിച്ചിട്ടുള്ള ഓക്ഷനിയർ ചാരു ശർമ്മയാണ് നേതൃത്വത്തിലാണ് കെ.സി.എൽ ലേലം. ഓരോ ടീമിനും പരമാവധി 20 താരങ്ങളെയും കുറഞ്ഞത് 16 താരങ്ങളെയും ലേലത്തിലൂടെ സ്വന്തമാക്കാം. 17 പേരെ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സും ട്രിവാൻഡ്രം റോയൽസും മൂന്ന് പേരെ വീതവും കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടും ആലപ്പി റിപ്പിൾസ് ഒരു താരത്തെയുമാണ് നിലനിർത്തിയത്.
കളിക്കാരുടെ പരിചയസമ്പത്തും മികവും കണക്കിലെടുത്ത് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തരംതിരിച്ചിട്ടുണ്ട്. 3 ലക്ഷം, 1.5 ലക്ഷം, 75,000 എന്നിങ്ങനെയാണ് ഓരോ കാറ്റഗറിയിലേയും അടിസ്ഥാന തുക. കഴിഞ്ഞ സീസണിൽ ബി കാറ്റഗറിയിൽപെട്ട കളിക്കാർക്ക് അവസരം കുറഞ്ഞതായുള്ള പരാതി പരിഹരിക്കാൻ ഇക്കുറി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.സി.എൽ ചെയർമാൻ നസീർ മച്ചാൻ കേരള കൗമുദിയോട് പറഞ്ഞു.
156
നിലനിറുത്തപ്പെട്ട 17 താരങ്ങളെക്കൂടാതെയുള്ള 156 സ്ഥാനങ്ങളിലേക്കാണ് ലേലം.
50 ലക്ഷം
ഓരോ ടീമിനും പരമാവധി രൂപ ചെലവാക്കാം.
കെ.സി.എൽ കണ്ടത് 7 കോടി പേർ
രണ്ടാം സീസൺ കെ.സി.എൽ തത്സമയം കണ്ടത് ഏഴുകോടിപേരാണ്. സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തി നാല്പതിനായിരം പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിന് കഴിഞ്ഞ വർഷം രണ്ട് കോടി അൻപത്തി നാലായിരം കാഴ്ചക്കാരും, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിന് രണ്ട് കോടി പത്ത് ലക്ഷം കാഴ്ചക്കാരും മാത്രമാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |