SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

ബഡ്ജറ്റ് ബഫെ: പുതിയ നികുതികളില്ല, 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്  നടപ്പാക്കും

READ ENGLISH VERSION
b

തിരുവനന്തപുരം: പുതിയ നികുതികൾ ചുമത്താതെ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുന്ന പുതുയുഗ ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. സ്വകാര്യ പങ്കാളിത്തത്തോടെ 'മിഷൻ സമുദ്ര"എന്ന പദ്ധതിയാണ് പ്രധാന ഹൈലൈറ്റ്. പുതിയ നികുതികളില്ല. 25ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കും.  അതേസമയം,സാമൂഹ്യ പെൻഷൻ വർദ്ധന, ഡി.എ കുടിശിക തുടങ്ങി ക്ഷേമ പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. കിഫ്ബി അടിമുടി മാറ്റും.


ബഡ്ജറ്റ് െെബറ്റ്സ്


സ്റ്റാർട്ടർ

 ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു
 10 ലക്ഷം രൂപവരെയുള്ളത്: 5ൽ നിന്ന് 3%
 10 മുതൽ 15 ലക്ഷംവരെ :
5% തുടരും
 15 മുതൽ 20 ലക്ഷംവരെ:
8 നിന്ന് 5%
 20മുതൽ 30 ലക്ഷംവരെ:
10 % തുടരും
 30 മുതൽ 40 ലക്ഷംവരെ:
10% തുടരും
 40 ലക്ഷത്തിനുമേൽ: 10ൽ നിന്ന് 15%

മെയിൻ ഡിഷ്

 മിഷൻ സമുദ്രയിൽ വിഴിഞ്ഞം കേന്ദ്രബിന്ദുവാക്കി 17 തുറമുഖങ്ങളെ കോർത്തിണക്കും. 400 കോടി രൂപ
 കരിമണലുൾപ്പെടെയുള്ള ധാതുസമ്പത്ത് പ്രയോജനപ്പെടുത്താൻ ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന സതേൺ ഇക്കണോമിക് കോറിഡോർ 100 കോടി രൂപ
 ലോജിസ്റ്റിക്,ടൂറിസം വികസനലക്ഷ്യവുമായി ഏവിയേഷൻ ഹബ്ബ്. 200 കോടി രൂപ

സൈഡ് ഡിഷസ്

 റിന്യൂവബിൾ  എനർജി പദ്ധതി 100 കോടി രൂപ
  എം.എസ്.എം. ഇ ഗ്രോത്ത് സ്കീം:100 കോടി രൂപ
 കേരള നോളജ് വാലി 100 കോടി രൂപ
 ജെൻസി ആൻഡ്  ന്യൂജെൻ ടെക്നോളജി 50 കോടി രൂപ
 മാരിടൈം മ്യൂസിയം 50 കോടി രൂപ
 കേരള റിസർച്ച് പാർക്ക് 50 കോടി രൂപ

സുപ്രധാന
പ്രഖ്യാപനങ്ങൾ

 തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ
 സ്വകാര്യ ബസുകൾക്ക് 50% നികുതി ഇളവ്
 ജീവനക്കാർക്ക് കുടിശിക ഇല്ലാതെ ഡി.എ/ ഡി.ആർ
  മെഡിസെപും പങ്കാളിത്ത പെൻഷനും പരിഷ്കരിക്കും
 പെൻഷൻകാർക്ക് കുടിശിക വരുത്താതെ ക്ഷാമാശ്വാസം
 25ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പ്രാരംഭച്ചെലവിന് 10 കോടി
 റബറിന്റെ താങ്ങുവില 250 രൂപ
 എല്ലാ തീരദേശവാസികൾക്കും പട്ടയം
 ഭൂമിയുടെ ന്യായവില പുനഃപരിശോധിക്കും
മലബാറിൽ ഫുട്‌ബോൾ  സ്റ്റേഡിയം
 സിനിമയ്ക്ക് വ്യവസായ പദവി
 കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി
 കോഴിക്കോട്ട് എം.ടി കൾച്ചറൽ പാർക്ക്
 തൃശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാഡമി
 സലിംകുമാറിന് എറണാകുളത്ത് സ്മാരകം
 കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കും
'ബ്രാൻഡ് കേരളം" ആരംഭിക്കും
 ക്യാംമ്പസുകളെ ഗേൾസ് ഫ്രണ്ട ്ലിയാക്കും.
 'കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ"
 എൻഡോസൾഫാൻ ദുരിത ബാധിതരെ ഏറ്റെടുക്കും
  മലപ്പുറത്ത്  ക്യാൻസർ  സെന്റർ
 ശബരിമല,ഗുരുവായൂർ,കൊട്ടിയൂർ,തിരുവല്ലം ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും
 അർത്തുങ്കൽ,അമ്പലപ്പുഴ,കാക്കഴംപള്ളി,മണ്ണാറശ്ശാല,കൃഷ്ണപുരം, മാതാ അമൃതാനന്ദമയി മഠം,ഓച്ചിറക്ഷേത്രം തീർത്ഥാടന ടൂറിസം സർക്യൂട്ട്

ജനുവരി ബഡ്ജറ്റിലെ
തുക വെട്ടിക്കുറച്ചു

മുൻസർക്കാർ ജനുവരിയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ വരവ് 13325.73 കോടി കുറവു ചെയ്ത് 169646.37കോടിയാക്കിയും ചെലവ് 12557.09കോടികുറവു ചെയ്ത് 205001.67 കോടിയാക്കിയും 35355.30കോടിയുടെ കമ്മിയും 52364.13കോടിയുടെ കടവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. വാ‌ർഷിക അടങ്കൽ 35,750 കോടിയിൽ നിന്ന് 30,370 കോടിയായി കുറച്ചു.

#2026-27ലെ ബഡ്ജറ്റ്

(ബ്രാക്കറ്റിൽ മുൻസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ നിന്നുളള വ്യത്യാസം. തുക കോടിയിൽ)

റെവന്യു വരവ് .........................169646.37 (13325.73കുറവ്)

റെവന്യു ചെലവ് .......................205001.67 (12557.09 കുറവ്)

റെവന്യു കമ്മി.......................... 35355.30 (768.64 കൂടുതൽ)

പൊതുകടം ................................ 52364.13(985.64കൂടുതൽ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA