
വടകര: വിവാദ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ റിമാൻഡിൽ കഴിയുന്ന ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിവെച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത് രണ്ടാം തവണയാണ് ജാമ്യഹർജി തള്ളുന്നത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കേസിൽ ഇരു ഭാഗത്തിന്റെയും വാദം തിങ്കളാഴ്ച പൂർത്തിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |