
കൊച്ചി: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നിർദ്ദിഷ്ട തീരുവ 500 ശതമാനത്തിൽ നിന്ന് 100 ശതമാനമായി കുറയ്ക്കാൻ അമേരിക്കൻ കോൺഗ്രസിൽ പുതുതായി അവതരിപ്പിച്ച ബില്ലിൽ നിർദ്ദേശം.
ഇന്ത്യ, ചൈന ഉൾപ്പെടെ റഷ്യൻ ഊർജ്ജ സ്രോതസുകളെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഈ തിരുത്തൽ ആശ്വാസമാകും.
റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാരായ ചൈന, ഇന്ത്യ, സ്ലൊവാക്കിയ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് പരമാവധി 100 ശതമാനം തീരുവ ചുമത്താൻ പുതിയ ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്നു.
റഷ്യൻ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുകയും അത് കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് കൂടുതൽ ഇളവ് ലഭിച്ചേക്കും.
റഷ്യയുടെ ഷാഡോ ടാങ്കർ വ്യൂഹം, സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, യമൽ എൽ.എൻ.ജി, ആർട്ടിക് എൽ.എൻ.ജി പദ്ധതികൾ എന്നിവയ്ക്കെതിരെ ഉപരോധം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ദേശീയ താത്പര്യം മുൻനിറുത്തി ഉപരോധം ഒഴിവാക്കാനും ട്രംപിന് അധികാരമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |