SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

ഇന്റോഡ്: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ വിപ്ലവം

rubber

കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിനായി നടപ്പിലാക്കിയ 'ഇന്റോഡ്' (ഇന്ത്യൻ നാച്ചുറൽ റബ്ബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്‌മെന്റ്) പദ്ധതിയിലൂടെ അഞ്ച് വർഷത്തിനിടെ 1.79,376 ഹെക്ടർ സ്ഥലത്ത് സ്വാഭാവിക റബ്ബർ തോട്ടങ്ങൾ വിജയകരമായി വച്ചുപിടിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ നടക്കുന്ന ഏറ്റവും വലിയ റബ്ബർ കൃഷി വ്യാപനമാണിത്.
ടയർ നിർമ്മാണ മേഖലയും റബ്ബർ ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന ആഗോളതലത്തിലെ ആദ്യ സംരംഭമാണിത്. അപ്പോളോ ടയേഴ്‌സ്, സിയറ്റ്, ജെ.കെ ടയർ, എം.ആർ.എഫ് എന്നീ ടയർ കമ്പനികൾ ധനസഹായം നൽകുന്ന ഈ പദ്ധതിയുടെ നിർവ്വഹണ ചുമതല റബ്ബർ ബോർഡിനാണ്.

തോട്ടങ്ങളിൽ ആധുനിക സ്‌മോക്ക് ഹൗസുകൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണന നൽകുന്ന 'ഐസ്പീഡ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്റോഡ് പദ്ധതി. ഡിജിറ്റൽ മാധ്യമങ്ങളും നേരിട്ടുള്ള സമ്പർക്കവും സമന്വയിപ്പിച്ച് കർഷകർക്കായി പരിശീലന പരിപാടികളും ഇതിൽ വിഭാവനം ചെയ്തിട്ടുണ്ട്.

5 വർഷം

113 ജില്ലകൾ

8.3 കോടി റബ്ബർ തൈകൾ

കൊവിഡ് പ്രതിസന്ധികൾ ഉൾപ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ച്, ലക്ഷ്യമിട്ടിരുന്ന രണ്ട് ലക്ഷം ഹെക്ടറിന്റെ തൊണ്ണൂറ് ശതമാനത്തോളം കൈവരിക്കാൻ പദ്ധതിക്ക് സാധിച്ചു

മോഹൻ കുര്യൻ

ഇന്റോഡ് പ്രോജക്ട് ചെയർമാൻ

പദ്ധതിയുടെ നേട്ടങ്ങൾ

രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട ജീവിതോപാധിയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കി

വടക്കുകിഴക്കൻ മേഖലയിലെ നഴ്‌സറി ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാൻ സാധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360