തിരുവനന്തപുരം: അടിയന്തര യാത്രയ്ക്ക് ഇന്നു മുതൽ പൊലീസ് പാസ് നിർബന്ധം. പാസ് കൈവശമില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോയി വരാനുള്ള പാസാണ് നൽകുക. ആ സ്ഥലത്തേക്കേ യാത്ര പാടുള്ളൂ. പാസ് ലഭിക്കുന്ന വ്യക്തിക്കു മാത്രമാണ് യാത്ര. മറ്റൊരാളെ കൂട്ടാനാവില്ല.
അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, രോഗിയെ ചികിത്സയ്ക്കായി കൊണ്ടുപോകൽ മുതലായവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ.
പാസ് ലഭിക്കാൻ
വാക്സിനേഷൻ
വാക്സിനേഷനു പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃക വെബ്‌സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.
നിർമ്മാണമേഖല
കൂടുതൽ തൊഴിലാളികൾ ആവശ്യമായ നിർമ്മാണമേഖലകളിൽ പണി നിറുത്തി വച്ചു.
വീട് പണിയടക്കം വളരെ കുറച്ച് ജോലിക്കാർ മാത്രമുള്ള നിർമ്മാണങ്ങൾ പാസ് എടുത്ത് തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |