കൊച്ചി: വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ കാർഷിക വായ്പ അനുവദിച്ചു തട്ടിപ്പു നടത്തിയ കേസിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ പറവൂർ എഴിക്കര ബ്രാഞ്ചിലെ മുൻ മാനേജർ കെ. ആർ. രമേഷിന് സി.ബി.ഐ പ്രത്യേക കോടതി മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2007 - 2008 കാലയളവിൽ രമേഷ് മാനേജരായിരിക്കെ കാർഷിക വായ്പകളുടെ മറവിൽ 30 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നെന്നാണ് കേസ്. സ്വകാര്യ വ്യക്തികളുടെ പേരിൽ അനുവദിച്ച കാർഷിക വായ്പത്തുക മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കാൻ ഒത്താശ ചെയ്തെന്നാണ് രമേഷിനെതിരായ കുറ്റപത്രത്തിലെ ആരോപണം. 2010 മേയ് 18 ന് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്. കേസിലെ മൂന്നു പ്രതികളെ വെറുതേ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |