തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസ്‌താവന മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ വർഷം എ പ്ലസ് കൂടിയതിനെ പലരും പരിഹസിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കും എ പ്ലസ് നൽകിയെന്ന് ചിലർ പറഞ്ഞു. കുട്ടികളുടെയും അദ്ധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം'- ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ. സി ഫലം വലിയ തമാശയുണ്ടാക്കിയെന്നാണ് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞത്. 1,25,508 പേർക്കാണ് കഴിഞ്ഞ തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കിട്ടിയത്. ഇത് ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. എന്നാൽ, ഈ വർഷം ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചുവെന്നും എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഈ വർഷം 44,363 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിലൊന്നായിട്ട് എണ്ണം കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |