കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമാണെന്ന് സമസ്ത കേരള ജമാഅത്ത് ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. കഴിഞ്ഞ ദിവസം സമസ്ത പുറത്തിറക്കിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് പുതിയ അഭിപ്രായപ്രകടനം. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം. സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടാണ് ഇതൊക്കെ പറയുന്നത്. മതം പഠിപ്പിക്കുന്നതും ഇതാണ്. ഈ പ്രസ്താവനകളുടെ പേരിൽ താൻ വിമർശിക്കപ്പെടുന്നു എന്നുവച്ച് പേടിച്ച് ഓടില്ല. മതം പഠിച്ച തങ്ങൾക്ക് സമുദായത്തെ അറിയിക്കാനുള്ള അവകാശമുണ്ട്. ഇനിയും ഇത്തരം കാര്യങ്ങൾ തുറന്നു പറയുമെന്നും കാന്തപുരം വ്യക്തമാക്കി.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന കഴിഞ്ഞ ദിവസം ഇറക്കിയ കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ വിവാദമായതിന് പിന്നാലെയാണ് പുതിയ അഭിപ്രായ പ്രകടനം.
നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്ന് മഹല്ലുകൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശിച്ചിരുന്നത്.
RELATED TOPICS: KANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിലെത്തി.
എൽനിനോയെ തുടർന്ന് സംസ്ഥാനത്ത് കാലവർഷത്തിൽ വലിയതോതിൽ കുറവുണ്ടാകുമെന്ന ആശങ്ക അകലുന്നു. ജൂണിൽ ആരംഭിച്ച കാലവർഷം സെപ്തംബറിൽ അവസാനിക്കുന്നതോടെ പ്രതീക്ഷിച്ച മഴ
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലെ മണൽവാരൽ ജനുവരിയിൽ തുടങ്ങുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ ആലപ്പുഴയിൽ കേരളകൗമുദിയുടെ
ഒ.ടി.ടിയിൽ കൂടുതൽ ഉള്ളടക്കങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി പ്ലാറ്റ്ഫോം വിപുലീകരിക്കുമെന്ന് കെ-ഫോൺ. നിലവിൽ 5,000ത്തിലധികം ഉപഭോക്താക്കളിലേക്ക് സേവനം എത്തിച്ചതോടെയാണ് കൂടുതൽ ഉപഭോക്താക്കളിലേക്ക്
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ബാറുകളുടെ പ്രവർത്തനത്തിലും എക്സൈസിൻ്റെ പ്രവർത്തനത്തിലും ശുദ്ധീകരണം നടത്താൻ മന്ത്രി എം.ലിജുവിന്റെ നിർദ്ദേശം. രണ്ട് ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ