
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള- തമിഴ്‌നാട് മുഖ്യമന്ത്രിതല ചർച്ച ആലോചനയിലാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഉദ്യോഗസ്ഥ തല ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന തമിഴ്നാട് ബഡ്ജറ്രിലെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ എംപവേഡ് കമ്മിറ്റി പരിശോധന നടത്തിവരികയാണ്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ അപകടങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികൾ ഈ ആഴ്ച തുടങ്ങും. മുതലപ്പൊഴിയെ അപകട രഹിതമാക്കാനുള്ള ഹ്രസ്വകാല പദ്ധതികളാണ് ഇപ്പോൾ തുടങ്ങുന്നത്. ദീർഘകാല പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലനിരപ്പ് ഉയർത്തും
എന്ന് തമിഴ്നാട്
ചെന്നൈ: മുല്ലപെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താൻ എല്ലാവിധ സമ്മർദ്ദവും ചെലുത്തുമെന്ന് ഇന്നലെ ബഡ്ജറ്റ് അവതരണവേളയിൽ തമിഴ്നാട് ധനമന്ത്രി മാരി വിൽസൺ പറഞ്ഞു.
കാവേരി നദീജല തർക്കത്തിൽ അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും ഡ്ജറ്റിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |