പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ തമ്മിൽ തർക്കം. കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്‌ത വന്ദേമാതരം പൂർണമായി സ്‌പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി. ശേഷം വന്ദേമാതരം ആലപിച്ചതിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
എന്നാൽ, നഗരസഭ ചെയർമാൻ പി സ്‌മിതേഷ് അതിന് അനുവദിച്ചില്ല. തുടർന്നാണ് ബഹളം തുടങ്ങിയത്. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി. യുഡിഎഫ്, സിപിഎം, ബിജെപി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേരത്തെയും പാലക്കാട് നഗരസഭയിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെച്ചൊല്ലി യുഡിഎഫ് - ബിജെപി കൗൺസിലർമാർ തമ്മില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു.
A dispute broke out between BJP and UDF councillors at the Palakkad Municipality over playing Vande Mataram in full before a council meeting. Congress councillors walked out and sought a special resolution. The protest escalated into a scuffle involving UDF, CPM and BJP councillors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |