
ദുരിത ബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം.രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും വേണം. ദുരന്ത നിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം. അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കണം.
പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
ദുരിതാശ്വാസ പ്രവർത്തനം തുടരുന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി തുടരുകയാണ്. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. ദുരിതബാധിതർക്കായി സംസ്ഥാനത്ത് 65 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 1465 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി തകരാറുകൾ ഉടൻ പരിഹരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി.
എ.പി.അനിൽകുമാർ.
റവന്യൂമന്ത്രി
കടുത്ത മഴ ദുരന്തമുണ്ടായിട്ടും വെള്ളിയാഴ്ച രാത്രി 11:30 വരെ ഒരു ജില്ലയിലും സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിക്കാതിരുന്നത് എന്തു കൊണ്ടാണ്. മഴ മുന്നറിയിപ്പിലും മുന്നൊരുക്കങ്ങളിലും ഇത്രയും ദയനീയമായ പരാജയം എങ്ങനെ ഉണ്ടായി. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ രംഗത്തിറങ്ങണം
ബിനോയ് വിശ്വം.
സി.പി.ഐ സംസ്ഥാന സെക്രട്ടറി
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |