കൊട്ടാരക്കര: ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചുമതലയിൽ നെടുവത്തൂർ കിള്ളൂരിൽ തുടങ്ങാൻ ലക്ഷ്യമിട്ട അത്യാധുനിക സിനി കോംപ്ളക്സിന്റെ സാദ്ധ്യത മങ്ങി, കഴിഞ്ഞ മാർച്ചിൽ നിർമ്മാണോദ്ഘാടനം നടത്തിയ ഭാഗം ഇപ്പോൾ കാട് മൂടിക്കഴിഞ്ഞു. സർക്കാർ മാറിയതോടെ പദ്ധതി നടപ്പാക്കുവാൻ സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അഭിനയ പ്രതിഭകളായ കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഭരത് മുരളിയുടെയും പേര് നൽകി തീയേറ്റർ സമുച്ചയം നിർമ്മിക്കാനായിരുന്നു തീരുമാനം. ഇന്നലെ ഭരത് മുരളിയുടെ ചരമ വാർഷികം കടന്നുപോയപ്പോൾ പ്രദേശത്തെ സാംസ്കാരിക, ചലച്ചിത്ര ബന്ധമുള്ളവർ തീയേറ്റർ സമുച്ചയത്തിന്റെ കാര്യം ഓർമ്മിച്ചുവെങ്കിലും അതിന്റെ സാദ്ധ്യതകൾ ഇപ്പോഴും ഫയലുകളിൽ ഉറങ്ങുകയാണ്.
41.5 കോടി രൂപയുടെവമ്പൻ പദ്ധതി
പ്രതീക്ഷ മന്ത്രി പി.സി. വിഷ്ണുനാഥിൽ
ഗ്രാമീണ മേഖലയുടെ സാംസ്കാരിക മേഖലയ്ക്ക് വലിയ മാറ്റം വരുത്തുമായിരുന്ന ഈ സംരംഭം നിലവിൽ പ്രതിസന്ധിയിലാണ്. മന്ത്രി പി.സി. വിഷ്ണുനാഥ് വിഷയത്തിൽ നേരിട്ട് ഇടപെട്ടാൽ മാത്രമേ ജില്ലയ്ക്ക് ഏറെ അഭിമാനകരമായ ഈ പദ്ധതി ഇനി യാഥാർത്ഥ്യത്തിലേക്ക് എത്തുകയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |