
പറവൂർ: എൻ.ഐ.എ കേസിലെ പ്രതി ആലങ്ങാട് നീറിക്കോട് പുളിക്കവിട്ടിൽ മുഹമ്മദ് യാസർ അറഫാത്ത് (35) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആർ.എസ്.എസ് പ്രവർത്തകൻ പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ മുഹമ്മദ് യാസർ അറഫാത്ത് വിയ്യൂർ ജയിലിൽ തടവിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെടർന്ന് ഒരാഴ്ചമുമ്പ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹൃദയവാൽവിന് തകരാറുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയക്കായിതിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസംമുമ്പ് രോഗം മൂർച്ഛിച്ചതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെരാവിലെയായിരുന്നു മരണം.
നിയമപരമായ നടപടികൾക്കുശേഷം ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വൈകിട്ട് നീറിക്കോട് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുമയ്യ. മക്കൾ: റൈഹാന, അമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |