
അത്താണി: തൃശൂർ ഗവ.മെഡിക്കൽ കോളേജ് നവജാതശിശു വിഭാഗത്തിന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) 25 ലക്ഷം രൂപ അനുവദിച്ചു. ഐ.സി.എം ആറിന്റെ നിശ്ചായക് അന്വേക്ഷൺ എക്സ്ട്രാമ്യൂറൽ ഗ്രാന്റാണ് ലഭിക്കുക.സെയ്ഫ് ഫീഡ് എന്ന ദേശീയതല പദ്ധതിയുടെ ഗവേഷണ കേന്ദ്രമായി മെഡിക്കൽ കോളേജിനെ തെരഞ്ഞെടുത്തു. പുതുച്ചേരി ജിപ്മറിലെ നവജാതശിശു വിഭാഗത്തിന്റെ ഏകോപനത്തിലാണ് ഗവേഷണം. ഗർഭപാത്രത്തിൽ വച്ച് തന്നെ ഡോപ്ളർ പരിശോധനയിൽ വ്യതിയാനങ്ങൾ കണ്ടെത്താൻ കഴിയും. വളർച്ച കുറവ്, മാസം തികയാതെയുള്ള ജനനം, എന്നിവയുടെ നിരക്ക് കുറക്കാനാകും.നവജാതശിശുക്കൾക്ക് മുലപ്പാൽ നൽകുന്നതും, ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതിനുമുള്ള സുരക്ഷിത മാർഗങ്ങളിൽ പഠനം നടക്കും. നിയർ-ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (എൻ.ഐ.ആർ.എസ്) സാങ്കേതികവിദ്യയിലൂടെ നവജാതശിശുവിന്റെ കുടൽ അടക്കമുള്ള ആന്തരിക അവയവങ്ങളിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും നിരീക്ഷിച്ച് മുലപ്പാൽ നൽകുന്നതിന്റെ പുരോഗതി നിശ്ചയിക്കുന്ന അതിനൂതന രീതിയും ഗവേഷണ വിഷയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |