
മുംബയ്: ഡോളർ സ്വാപ്പ് സൗകര്യം വഴി ആഗസ്റ്റ് 31 വരെ 136.4 ബില്യൺ ഡോളർ ലഭിച്ചതായി ആർ.ബി.ഐ. വിദേശ ഇന്ത്യക്കാർ (എൻ.ആർ.ഐ) എഫ്.സി.എൻ.ആർബി നിക്ഷേപങ്ങളിലൂടെ 127.2 ബില്യൺ ഡോളറാണ് ബാങ്കുകളിലെത്തിച്ചത്.
2013ലെ സമാന പദ്ധതി വഴി ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണിത്. ജൂൺ 5ന് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷം ആരംഭിച്ച പദ്ധതി ആഗസ്റ്റ് അവസാനം വരെ തുടർന്നു.
വിദേശ നിക്ഷേപകർക്ക് 14 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത പദ്ധതിയുടെ ഹെഡ്ജിംഗ് റിസ്ക് കേന്ദ്ര ബാങ്കാണ് ഏറ്റെടുത്തത്.
ആകെ ലഭിച്ച 136.4 ബില്യൺ ഡോളറിൽ 5.3 ബില്യൺ ഡോളർ വിദേശ കറൻസി വായ്പകളും (ഒ.എഫ്.സി.ബി) 3.9 ബില്യൺ ഡോളർ എക്സ്റ്റേണൽ കൊമേഴ്സ്യൽ ബോറോയിംഗും (ഇ.സി.ബി) ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |