ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്ര സർക്കാർ. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും സിജെപി പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിച്ചു. ഭാവിയിലും ഇവർക്കെതിരെ കേസ് ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിച്ചെന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കി. ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം, സമരക്കാർക്കെതിരെയുള്ള എഫ്. ഐ. ആറുകൾ പിൻവലിക്കുകയും ഭാവിയിൽ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് സിജെപി മുൻപ് അറിയിച്ചത്. ഇതാണ് ഇപ്പോൾ അംഗീകരിച്ചത്. സമരം അവസാനിപ്പിച്ചെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും സിജെപി പ്രതിനിധികൾ അറിയിച്ചു.
The Central Government has accepted all the demands put forward by the Cockroach Janata Party (CJP), bringing the protest to an end. The announcement was made during a joint press conference attended by Union Ministers J.P. Nadda and Jitendra Singh, along with CJP representatives, following discussions between the two sides.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |