SignIn
Kerala Kaumudi Online
Sunday, 06 September 2026 11.36 PM IST

ആശങ്കകൾക്ക് അടിസ്ഥാനമില്ല : സ്വകാര്യവത്കരണമെന്ന പ്രചാരണം തള്ളി ഐഎസ്ആർഒ

isro
ഐഎസ്ആർഒ

ന്യൂഡൽഹി : ഐ.എസ്.ആർ.ഒയെ സ്വകാര്യവതികരിക്കുമെന്ന പ്രചാരണം തള്ളി ബഹിരാകാശ ഏജൻസിയുടെ വിശദീകരണം. സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റെന്ന് ഐ,​എസ്,​ആർ.ഒ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഐ.എസ്.ആർ.ഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ല. ഐ.എസ്.ആർ.ഒ നേതൃത്വം നൽകുന്ന ദേശീയ ബഹിരാകാശ ആവാസ വ്യവസ്ഥ നിർമ്മിക്കുക.യാണ് ലക്ഷ്യം വലിയ ദൗത്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ഐ.എസ്.ആർ.ഒ ജീവനക്കാരുടെ ഒൻപത് സംഘടനകൾ ചെയർമാന് കത്തെഴുതിയരുന്നു. ഇതിനെ തുടർന്നാണ് ഐ.എസ്.ആർ.ഒയുടെ വിശദീകരണം,​

ഇൻസ്പേസ് സർക്കാർ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുമെന്നും എൻസിൽ സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം നടത്തുമെന്നും ഇസ്രോ ഔദ്യോഗിക പോസ്റ്റിൽ വ്യക്തമാക്കുന്നു. പുതിയ ബഹിരാകാശ നയം വിപണിയെ വളർത്തിയെന്നും ഇസ്രോ വിശദമാക്കുന്നു. സ്വന്തം ബഹിരാകാശ നിലയവും ചാന്ദ്രദൗത്യങ്ങളുമടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് ഇസ്രോ മുന്നേറുമെന്നും വിശദീകരണത്തിൽ പറയുന്നു. .

English Summary

ISRO has officially refuted claims of its privatization, stating such propagation is false. The space agency clarified that its importance will not diminish. ISRO's actual goal is to build a national space ecosystem under its leadership, focusing on more ambitious missions. This ensures its pivotal role in India's space endeavors remains intact.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO, ISRO PRIVATISATION, ISRO PRIVATISATION CLAIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360