ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഗോൾഡൻ അരീനയായി മാറി ബോക്സിംഗ് റിംഗ്. ഏഴ് ഫൈനലുകളിൽ നിന്ന അഞ്ച് സ്വർണവും രണ്ട് വെള്ളിയുമാണ് ബോക്ലിംഗിൽ ഇന്ത്യ നേടിയത്. ഒടുവിൽ നടന്ന വനിതകളുടെ 51 കിലോഗ്രാം, 60 കിലോഗ്രാം , 70 കിലോഗ്രാം വിഭാഗങ്ങളിലും ഇന്ത്യക്കായിരുന്നു സ്വർണം. 51 കിലോ വിഭാഗത്തിൽ സാക്ഷി ചൗധരിയും 60 കിലോ വിഭാഗത്തിൽ പ്രിയ ഗൻഗാസും 70 കിലോ വിഭാഗത്തിൽ അരുന്ധതി ചൗധരിയുമാണ് സ്വർണം നേടിയത്.
കനേഡിയൻ താം മേരി ബത്തോളിനെ കീഴടക്കിയാണ് പ്രിയ സ്വർണം നേടിയത്. 4-1നായിരുന്നു പ്രിയയുടെ വിജയം. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി 5-0ത്തിന് ഇംഗ്ലണ്ടിന്റ റൂബി വൈറ്റിനെ കീഴടക്കി. അരുന്ധതി ചൗധരി ഇംഗ്ലണ്ടിന്റെ ചാന്റെല്ല റെയ്ഡിനെയാണ് കീഴടക്കിയത്. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹോയിൻ വെള്ളി നേടി. ഫൈനലിൽ ആസ്ട്രേലിയയുടെ എമ്മാ സ്യുവിനോട് തോൽക്കുകയായിരുന്നു. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രിതി പവാർ, 57 കിലോഗ്രാ വിഭാഗത്തിൽ ജയ്‌സ്മിൻ ലംബോറിയ എന്നിവർ നേരത്തെ സ്വർണം നേടിയിരുന്നു. അതേസമയം പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ജദ്ദുമണി സിംഗ് ഫൈനലിൽ പരാജയപ്പെട്ടു. ആസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0ത്തിനായിരുന്നു തോൽവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |