ചിറ്റൂർ: വേനൽമഴയിൽ ചിറ്റൂർ മേഖലയിൽ നല്ലേപ്പിള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊയ്ത്തിനു പാകമായ നെൽപാടങ്ങൾ വീണമർന്നു. ഇത് വലിയ നഷ്ടത്തിനിടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ. കൊയ്യാനായി കൊയ്ത്ത് യന്ത്രങ്ങൾ കാത്ത് നിൽക്കുമ്പോൾ കനാൽവെള്ളം എത്തിയതും നെൽപാടങ്ങളിൽ വെള്ളം നിറഞ്ഞതുമായ പ്രശ്നത്തിനിടയിലാണ് മഴയുടെ വരവ്. ചാറ്റൽ മഴയിൽ തന്നെ ഇത്തരത്തിൽ നെൽചെടികൾ വീണു നശിച്ചാൽ കനത്ത മഴ പെയ്താൽ നന്നായി വളർന്ന നെൽചെടികൾ വ്യാപകമായി വീഴുമെന്നും ഇതു വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും കർഷകർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |