SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.09 AM IST

മെസിയെ ഉലച്ച അച്ഛന്റെ മരണം

READ ENGLISH VERSION
messi-with-father

ലോകകപ്പ് പരാജയത്തിന് പിന്നാലെ പിതാവിന്റെ മരണവും നേരിടേണ്ടി വന്നത് മെസിയെ തീർത്തും ഉലച്ചിരുന്നു. പിതാവിനോട് അടുത്ത ബന്ധമാണ് മെസി പുലർത്തിയിരുന്നത്. മെസിയുടെ ജീവിതത്തിലും ഫുട്‌ബാൾ കരിയറിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ജോർജ്. ലോകകപ്പിനിടെയാണ് ജോർജ് അസുഖബാധിതനായത്. ടൂർണമെന്റിനിടെ പിതാവ് ആശുപത്രിയിലായത് മെസിയെ ഉലച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ മെസി അർജന്റീനയിലെത്തിയിരുന്നു. തുടർന്ന് അമേരിക്കൻ ക്ളബ് ഇന്റർ മയാമിയിൽ കളിക്കാനായി മടങ്ങി. രണ്ട് മത്സരങ്ങൾ കളിക്കുകയും ഗോളടിക്കുകയും ചെയ്തപ്പോഴാണ് മരണവാർത്തെയെത്തുന്നത്. തുടർന്ന് വീണ്ടും നാട്ടിലെത്തി.

മെസിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ജോർജ്. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. മെസി ന്യൂവൽസ് ഓൾഡ് ബോയ്‌സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഇത്. പിന്നീട് 13-ാം വയസ്സിൽ മെസിയെ ബാഴ്‌സലോണയിലെത്തിയപ്പോഴും കൂടെ പിതാവുണ്ടായിരുന്നു. മെസിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും റൊസാരിയോയിലാക്കിയാണ് ജോർജ് സ്‌പെയ്‌നിൽ മെസിക്കൊപ്പം നിന്നത്.

മെസിയുടെ ഔദ്യോഗിക ഏജന്റായും പ്രവർത്തിച്ചത് പിതാവായിരുന്നു. മെസിയുടെ ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളുമായുള്ള കരാറുകൾക്കും അദ്ദേഹം നേതൃത്വം നൽകി. കളിക്കളത്തിന് പുറത്ത് മെസിയുടെ വാണിജ്യ-പരസ്യ കരാറുകളും ജോർജാണ് നിയന്ത്രിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI, LATESTNEWS, ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360