ആനപ്പുറത്തിരിക്കുമ്പോഴും കഴുതപ്പുറത്താണ് താൻ ഇരിക്കുന്നതെന്ന് കരുതിയാൽ സുഖമുണ്ടാകില്ല. അഭിമാനം തോന്നില്ല. മരപ്പണിക്കാരനായ സുകുമാരന്റെ വാക്കുകൾക്ക് നല്ല മൂർച്ചയും തിളക്കവും തോന്നി. ജോർജിന്റെ ഔട്ട് ഹൗസിൽ ഒത്തുകൂടിയ സുഹൃത്തുക്കൾ പലതരക്കായിരുന്നു. ചിലർ പാട്ടുകൾ പാടി. പാചകം ചെയ്യുന്നതിലായിരുന്നു ചിലർക്ക് പ്രിയം. ഞായറാഴ്ച പണിയില്ലെങ്കിലും ജോർജിന്റെ സുഹൃത്തുക്കളെ പരിചയപ്പെടാനെത്തിയതായിരുന്നു സുകുമാരൻ. കാൽനൂറ്രാണ്ടായി സുകു കൂടെയുണ്ട്. ശില്പങ്ങൾ പണിയുന്ന വിരലുകളിൽ കൃഷ്ണനും ക്രിസ്തുവും മുത്തം വച്ചിട്ടുണ്ടെന്ന് ജോർജ് ആമുഖമായി പരിചയപ്പെടുത്തിയപ്പോൾ സുകുവിന് വല്ലാത്ത നാണം.
ചില സുഹൃത്തുക്കൾ മുന്തിയ ഇനം ലഹരി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരിലൊരാൾ സുകുവിനെ അരികിലേക്ക് ക്ഷണിച്ചു. കൂട്ടത്തിൽ സോഡ ചേർത്ത നാരങ്ങവെള്ളം മാത്രം കഴിക്കുന്ന രമേശനെ കണ്ടപ്പോൾ സുകുവിനു ചമ്മൽ. 'സാരമില്ല ഇഷ്ടമുള്ളതു കഴിച്ചോളൂ. മനസിനും ശരീരത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്നത്" രമേശന്റെ വാക്കുകൾ ആദരവോടെ ശ്രദ്ധിച്ച സുകു പിന്നെ മുന്തിയ ഇനക്കാർക്കൊപ്പം കൂടി. ഉടൻതന്നെ ജോർജ് മുന്നറിയിപ്പ് നൽകി. സുകു നല്ലവനാണ്. വിശ്വസ്തനാണ്. പ്രിയങ്കരനാണ്. അറക്കവാളും ഉള്ളിയുമൊക്കെ വാക്കിലുണ്ട്. അതുതട്ടി പരിക്കേൽക്കരുതെന്ന് മാത്രം. മുതലാളിയായ ജോർജിന്റെ വാക്കുകൾ സുകുവിനും രസിച്ചു. ഞാനല്പം സേവിച്ചാൽ വേദാന്തിയാകും. തത്വചിന്തകനാകും എന്നൊക്കെ ചിലർ പറയും. അതു ശരിയല്ല. ഞാനല്പം കമ്മ്യൂണിസമാണ് പറയാൻ പോകുന്നത്.
സുകുവിന്റെ മുഖം വിടർന്നു. സ്വരം കനത്തു. ലഹരിസേവകരും നാരങ്ങാജലപാനിയായ രമേശനും ആ വാക്കുകൾക്കായി കാതോർത്തു. സ്നേഹത്തിലുമുണ്ട് മുതലാളിയും തൊഴിലാളിയും. തീർത്താൽ തീരാത്ത സ്നേഹസമ്പത്തുള്ളവനല്ലേ മുതലാളി. അതില്ലാത്തവൻ തൊഴിലാളി. ഷർട്ട് ഊരി മരച്ചില്ലയിൽവച്ചിട്ട് സുകുപൊട്ടിച്ചിരിക്കാൻ തുടങ്ങി. നിങ്ങൾ വിചാരിക്കും ജോർജ് സാറിന്റെ കൂടെ കാൽനൂറ്റാണ്ട് പണിക്കാരനായി നടക്കുന്ന ഞാൻ ഒരു മണ്ടനാണെന്ന്. ഈ സമയം വല്ല ഗൾഫിലോ, മറ്റോ പോയെങ്കിൽ ലക്ഷപ്രഭുവായേനേ എന്ന്. എന്റെ വീട് ചെറുതാണ്. പക്ഷേ ലക്ഷങ്ങൾ മതിക്കുന്ന മനഃസമാധാനമാണ് അതുനിറയെ. മഴയായാലും മഞ്ഞായാലും വർഷം മുഴുവൻ എനിക്ക് പണിയാണ്. ജോർജ് കുടുംബവക ജോലികളും അവരുടെ കൈവഴിയിൽ പെട്ടവരുടെ ജോലികളും. നിന്നുതിരിയാൻ സമയമില്ല. എല്ലാവരും ചേർന്ന് എന്നെ ചൂഷണം ചെയ്യുകയാണെന്ന് മണ്ടന്മാർ കരുതും. ഓണം ജോർജ് സാറും കുടുംബവും എന്റെ വീട്ടിൽ ആഘോഷിക്കും. ക്രിസ്മസ് ഞാനും കുടുംബവും സാറിന്റെ വീട്ടിലും.
ജോർജ് പുരാണമാണല്ലോ തൊട്ടുകൂട്ടാൻ എന്ന് ആരോ തമാശയടിച്ചപ്പോൾ സുകു ഇടപെട്ടു. ഇതു പുരാണമല്ല, കടങ്കഥയുമല്ല, പച്ചയായ യാഥാർത്ഥ്യം. ജോർജ് സാറിന്റെ മകൾ എം.ബി ബി.എസിനു പഠിക്കുന്നത് ജോർജിയയിലാണ്. എന്റെ മകളും അവിടെയാ. അഡ്മിഷൻ സമയത്ത് സാറിനൊപ്പം ഞാനും വിമാനത്തിൽപോയിരുന്നു. ഇപ്പോൾ മൂന്നാംവർഷമാ. മാസാമാസമുള്ള ചെലവിനും ഫീസിനുമുള്ളത് ജോർജ് സാറുതന്നെ അയച്ചുകൊടുക്കും. ഇതല്ലേ നാടൻ കമ്മ്യൂണിസം.
രണ്ടുപെൺമക്കളും ഡോക്ടറായിവരുമ്പോൾ ആശുപത്രി നിർമ്മിച്ചു കൊടുക്കാനാ ജോർജ് സാറിന്റെ പ്ലാൻ. ഇതൊന്നും അസൂയാലുക്കളുടെ മുന്നിൽ വിളമ്പിരുതെന്നാ അന്ത്യശാസനം. അറിയാതെ പറഞ്ഞുപോയതാ. സുകുമാരൻ നിഷ്ക്കളങ്കമായി ചിരിച്ചു.
മുതലാളിയെന്നോ, സാറെന്നോ എന്നെ വിളിച്ചു പോകരുതെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാ. അരിശം മൂത്ത് വായിൽ വന്ന തെറി അടക്കിപ്പിടിച്ചുകൊണ്ട് ജോർജ് ചമ്മലോടെ പറഞ്ഞു. പുതിയൊരു മുതലാളി തൊഴിലാളി ബന്ധം അറിഞ്ഞ സുഖത്തിലായിരുന്നു സുഹൃത്തുക്കൾ. ലഹരിയെല്ലാം കെട്ടിറങ്ങിയെന്ന് പറഞ്ഞ് സുകുമാരൻ രമേശന്റെ ഗ്ലാസിലെ നാരങ്ങാവെള്ളം അഭിമാനത്തോടെ കുടിച്ചിറക്കി.
(ഫോൺ : 9946108220)ആനപ്പുറത്തിരിക്കുമ്പോഴും കഴുതപ്പുറത്താണ് താൻ ഇരിക്കുന്നതെന്ന് കരുതിയാൽ സുഖമുണ്ടാകില്ല. അഭിമാനം തോന്നില്ല. മരപ്പണിക്കാരനായ സുകുമാരന്റെ വാക്കുകൾക്ക് നല്ല മൂർച്ചയും തിളക്കവും തോന്നി. ജോർജിന്റെ ഔട്ട് ഹൗസിൽ ഒത്തുകൂടിയ സുഹൃത്തുക്കൾ പലതരക്കായിരുന്നു. ചിലർ പാട്ടുകൾ പാടി. പാചകം ചെയ്യുന്നതിലായിരുന്നു ചിലർക്ക് പ്രിയം. ഞായറാഴ്ച പണിയില്ലെങ്കിലും ജോർജിന്റെ സുഹൃത്തുക്കളെ പരിചയപ്പെടാനെത്തിയതായിരുന്നു സുകുമാരൻ. കാൽനൂറ്രാണ്ടായി സുകു കൂടെയുണ്ട്. ശില്പങ്ങൾ പണിയുന്ന വിരലുകളിൽ കൃഷ്ണനും ക്രിസ്തുവും മുത്തം വച്ചിട്ടുണ്ടെന്ന് ജോർജ് ആമുഖമായി പരിചയപ്പെടുത്തിയപ്പോൾ സുകുവിന് വല്ലാത്ത നാണം.
ചില സുഹൃത്തുക്കൾ മുന്തിയ ഇനം ലഹരി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരിലൊരാൾ സുകുവിനെ അരികിലേക്ക് ക്ഷണിച്ചു. കൂട്ടത്തിൽ സോഡ ചേർത്ത നാരങ്ങവെള്ളം മാത്രം കഴിക്കുന്ന രമേശനെ കണ്ടപ്പോൾ സുകുവിനു ചമ്മൽ. 'സാരമില്ല ഇഷ്ടമുള്ളതു കഴിച്ചോളൂ. മനസിനും ശരീരത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്നത്" രമേശന്റെ വാക്കുകൾ ആദരവോടെ ശ്രദ്ധിച്ച സുകു പിന്നെ മുന്തിയ ഇനക്കാർക്കൊപ്പം കൂടി. ഉടൻതന്നെ ജോർജ് മുന്നറിയിപ്പ് നൽകി. സുകു നല്ലവനാണ്. വിശ്വസ്തനാണ്. പ്രിയങ്കരനാണ്. അറക്കവാളും ഉള്ളിയുമൊക്കെ വാക്കിലുണ്ട്. അതുതട്ടി പരിക്കേൽക്കരുതെന്ന് മാത്രം. മുതലാളിയായ ജോർജിന്റെ വാക്കുകൾ സുകുവിനും രസിച്ചു. ഞാനല്പം സേവിച്ചാൽ വേദാന്തിയാകും. തത്വചിന്തകനാകും എന്നൊക്കെ ചിലർ പറയും. അതു ശരിയല്ല. ഞാനല്പം കമ്മ്യൂണിസമാണ് പറയാൻ പോകുന്നത്.
സുകുവിന്റെ മുഖം വിടർന്നു. സ്വരം കനത്തു. ലഹരിസേവകരും നാരങ്ങാജലപാനിയായ രമേശനും ആ വാക്കുകൾക്കായി കാതോർത്തു. സ്നേഹത്തിലുമുണ്ട് മുതലാളിയും തൊഴിലാളിയും. തീർത്താൽ തീരാത്ത സ്നേഹസമ്പത്തുള്ളവനല്ലേ മുതലാളി. അതില്ലാത്തവൻ തൊഴിലാളി. ഷർട്ട് ഊരി മരച്ചില്ലയിൽവച്ചിട്ട് സുകുപൊട്ടിച്ചിരിക്കാൻ തുടങ്ങി. നിങ്ങൾ വിചാരിക്കും ജോർജ് സാറിന്റെ കൂടെ കാൽനൂറ്റാണ്ട് പണിക്കാരനായി നടക്കുന്ന ഞാൻ ഒരു മണ്ടനാണെന്ന്. ഈ സമയം വല്ല ഗൾഫിലോ, മറ്റോ പോയെങ്കിൽ ലക്ഷപ്രഭുവായേനേ എന്ന്. എന്റെ വീട് ചെറുതാണ്. പക്ഷേ ലക്ഷങ്ങൾ മതിക്കുന്ന മനഃസമാധാനമാണ് അതുനിറയെ. മഴയായാലും മഞ്ഞായാലും വർഷം മുഴുവൻ എനിക്ക് പണിയാണ്. ജോർജ് കുടുംബവക ജോലികളും അവരുടെ കൈവഴിയിൽ പെട്ടവരുടെ ജോലികളും. നിന്നുതിരിയാൻ സമയമില്ല. എല്ലാവരും ചേർന്ന് എന്നെ ചൂഷണം ചെയ്യുകയാണെന്ന് മണ്ടന്മാർ കരുതും. ഓണം ജോർജ് സാറും കുടുംബവും എന്റെ വീട്ടിൽ ആഘോഷിക്കും. ക്രിസ്മസ് ഞാനും കുടുംബവും സാറിന്റെ വീട്ടിലും.
ജോർജ് പുരാണമാണല്ലോ തൊട്ടുകൂട്ടാൻ എന്ന് ആരോ തമാശയടിച്ചപ്പോൾ സുകു ഇടപെട്ടു. ഇതു പുരാണമല്ല, കടങ്കഥയുമല്ല, പച്ചയായ യാഥാർത്ഥ്യം. ജോർജ് സാറിന്റെ മകൾ എം.ബി ബി.എസിനു പഠിക്കുന്നത് ജോർജിയയിലാണ്. എന്റെ മകളും അവിടെയാ. അഡ്മിഷൻ സമയത്ത് സാറിനൊപ്പം ഞാനും വിമാനത്തിൽപോയിരുന്നു. ഇപ്പോൾ മൂന്നാംവർഷമാ. മാസാമാസമുള്ള ചെലവിനും ഫീസിനുമുള്ളത് ജോർജ് സാറുതന്നെ അയച്ചുകൊടുക്കും. ഇതല്ലേ നാടൻ കമ്മ്യൂണിസം.
രണ്ടുപെൺമക്കളും ഡോക്ടറായിവരുമ്പോൾ ആശുപത്രി നിർമ്മിച്ചു കൊടുക്കാനാ ജോർജ് സാറിന്റെ പ്ലാൻ. ഇതൊന്നും അസൂയാലുക്കളുടെ മുന്നിൽ വിളമ്പിരുതെന്നാ അന്ത്യശാസനം. അറിയാതെ പറഞ്ഞുപോയതാ. സുകുമാരൻ നിഷ്ക്കളങ്കമായി ചിരിച്ചു. മുതലാളിയെന്നോ, സാറെന്നോ എന്നെ വിളിച്ചു പോകരുതെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാ. അരിശം മൂത്ത് വായിൽ വന്ന തെറി അടക്കിപ്പിടിച്ചുകൊണ്ട് ജോർജ് ചമ്മലോടെ പറഞ്ഞു. പുതിയൊരു മുതലാളി തൊഴിലാളി ബന്ധം അറിഞ്ഞ സുഖത്തിലായിരുന്നു സുഹൃത്തുക്കൾ. ലഹരിയെല്ലാം കെട്ടിറങ്ങിയെന്ന് പറഞ്ഞ് സുകുമാരൻ രമേശന്റെ ഗ്ലാസിലെ നാരങ്ങാവെള്ളം അഭിമാനത്തോടെ കുടിച്ചിറക്കി.
(ഫോൺ : 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |