SignIn
Kerala Kaumudi Online
Friday, 11 September 2026 5.47 PM IST

പട്ടികജാതി സ്വയം തൊഴിൽ തട്ടിപ്പ്: എട്ടാം പ്രതി പിടിയിൽ

bindu

തിരുവനന്തപുരം: നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 1.26 കോടി രൂപ തട്ടിയ കേസിൽ എട്ടാം പ്രതി പിടിയിൽ. തിരുവല്ലം സ്വദേശി എൽ.ബിന്ദുവിനെയാണ് ( 47) വിജിലൻസ് ഇന്നലെ അറസ്​റ്റുചെയ്‌തത്.
2020-21 സാമ്പത്തിക വർഷം നടപ്പിലാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിലാണ് തട്ടിപ്പ്. വിജിലൻസ് നേരത്തേ കേസ് രജിസ്​റ്റർ ചെയ്തിരുന്നു. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച തുക വിതരണം ചെയ്‌തതായി വ്യാജരേഖകൾ ഉണ്ടാക്കിയ ശേഷം യഥാർത്ഥ ഗുണഭോക്താക്കൾക്ക് നൽകാതെ സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

ബിന്ദു മ​റ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ അക്കൗണ്ടിലെത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

ഈ കേസിൽ കോർപ്പറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്​റ്റൻഷൻ ഓഫീസർ പ്രവീൺ രാജ്,മുൻ എസ്.സി പ്രൊമോട്ടർമാരായ സിന്ധു.എസ്,അജിത,പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി,ആധാരമെഴുത്തുകാരനായ സുരേഷ് ബാബു എന്നിവരെ വിജിലൻസ് നേരത്തേ അറസ്​റ്റുചെയ്തിരുന്നു. ബിന്ദുവിനെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY