
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന് പാർട്ടി ഭരണഘടന അറിയില്ല. പാർട്ടി ക്ലാസ് എടുക്കാനുള്ള കഴിവില്ല. സജി ചെറിയാൻ എന്ത് തീരുമാനിക്കുന്നുവോ അതാണ് ആലപ്പുഴയിലെ പാർട്ടി. തോമസ് ഐസക്കിന് മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല. യാഥാർത്ഥ്യം പറയുന്നവരെ ചീത്ത വിളിച്ചതുകൊണ്ട് കാര്യമില്ല. സി.പി.എമ്മിന് നേതൃദാരിദ്ര്യമാണ്. തെറ്റുതിരുത്താൻ പാർട്ടിക്ക് ആഗ്രഹമില്ല. സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബുവിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണം. സി.എസ്.സുജാതയ്ക്ക് തെറ്റ് തുറന്നു പറയാൻ ധൈര്യമില്ല. സി.പി.ഐക്ക് പ്രതിപക്ഷ ഉപനേതാവ് പദവിക്ക് അർഹതയുണ്ട്. ജോൺ ബ്രിട്ടാസിനെ പോലുള്ളവരാണ് പിണറായിയെ നയിക്കുന്നത്.
ജി.സുധാകരൻ
എം.എൽ.എ
വനവിസ്തൃതി കണക്ക് തിരുത്തണം
123 പരിസ്ഥിതിലോല വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച വനംവകുപ്പിന്റെ തെറ്റായ കണക്ക് തിരുത്തണം. വനംവകുപ്പ് കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 1,664 വില്ലേജുകളിൽ 448 എണ്ണത്തിലാണ് വനഭൂമിയുള്ളത്. 2024ലെ കണക്കനുസരിച്ച് ആകെ വനവിസ്തൃതി 11536.251 ചതുരശ്ര കിലോമീറ്ററാണെങ്കിലും 123 പരിസ്ഥിതി ലോല വില്ലേജുകളിൽ ഇത് 9107 ചതുരശ്ര കിലോമീറ്ററാണെന്ന കണ്ടെത്തൽ തെറ്റാണ്. തെറ്റ് തിരുത്തിയില്ലെങ്കിൽ വനംവകുപ്പ് നിയമവിരുദ്ധ കുടിയിറക്കിന് മുതിർന്നേക്കാം. മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കണ്ട് കണക്കുകൾ അടിയന്തരമായി തിരുത്തണം.
ജോസ് കെ.മാണി
ചെയർമാൻ, കേരള കോൺ. (എം)
ഐസക് പാർട്ടി നിലപാടുകൾക്കപ്പുറം
പോവില്ല: എളമരം
തോമസ് ഐസക് പാർട്ടി നിലപാടുകൾക്കപ്പുറത്തേക്ക് പോകില്ല. പറഞ്ഞതിന്റെ അർത്ഥം പൂർണമായി മനസിലാക്കണം. പല സന്ദർഭങ്ങളിലും ചോദിക്കുന്ന ചോദ്യങ്ങൾക്ക് നേതാക്കൾ പല അഭിപ്രായങ്ങളും പറയും. അതിലെ രണ്ടോ മൂന്നോ വാക്കോ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സംസാരിക്കുമ്പോൾ അതിൽ അർത്ഥവ്യത്യാസം തോന്നിയേക്കാം. സന്ദർഭത്തിന് അനുസരിച്ചാണ് ഓരോ വാക്കിന്റെയും അർത്ഥം. പാർട്ടിയുടെ നയത്തിലോ തീരുമാനത്തിലോ വ്യത്യസ്തമായ തീരുമാനം ഐസക് പറയില്ല. അതിനായി മാത്രം പത്രസമ്മേളനം വിളിച്ചതാവില്ല. കാന്തപുരത്തിന്റെ പ്രസ്താവന തെറ്റ് തന്നെയാണ്. ഏത് വേദിയിൽ പറഞ്ഞാലും സ്ത്രീവിരുദ്ധമായതിനെ എതിർക്കും.
എളമരം കരീം.
ദേശീയ ജനറൽ സെക്രട്ടറി
സി.ഐ.ടി.യു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |