കൊല്ലം: 'പ്രിയദർശിനി' പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ നടപടിയെ തുടർന്ന് വരുമാനം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകൾ നടത്തിയ പണിമുടക്കിൽ നട്ടംതിരിഞ്ഞ് യാത്രക്കാർ. ഉൾനാടൻ ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയതോടെ, സാധാരണക്കാർ ഏറെ വലഞ്ഞു.
ജില്ലയിലെ ഗതാഗതത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് സ്വകാര്യ ബസുകളാണ്. പല ഉൾപ്രദേശങ്ങളിലും ദിവസത്തിൽ രണ്ടോ മൂന്നോ സർവീസുകൾ മാത്രമാണുള്ളത്. ഈ റൂട്ടുകളിലൊക്കെ കെ.എസ്.ആർ.ടി.സിയുടെ സാന്നിദ്ധ്യം തീരെയില്ല. പണിമുടക്ക് മുന്നിൽ കണ്ട് കെ.എസ്.ആർ.ടി.സി ചില പ്രധാന റൂട്ടുകളിൽ സർവീസുകൾ ദീർഘിപ്പിച്ചെങ്കിലും, ഉൾനാടൻ മേഖലകളിലെ യാത്രക്കാരുടെ കഷ്ടപ്പാടിന് പരിഹാരമായില്ല. കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ള പരിമിതമായ ബസുകൾ പ്രധാന റൂട്ടുകളിൽ മാത്രമായി ഒതുങ്ങി.
രാവിലെ ജോലിക്ക് പോകുന്നവരും, സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർത്ഥികളും ബസ് സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. പ്രധാന റോഡുകളിൽ ഓടിയ കെ.എസ്.ആർ.ടി.സി ബസുകളിലാകട്ടെ, തിരക്ക് കാരണം പലർക്കും കയറിപ്പറ്റാനായില്ല.
ഉയർന്ന നിരക്കിൽ ഓട്ടോറിക്ഷ യാത്ര
ബസ് സൗകര്യം പൂർണമായും തടസപ്പെട്ടതോടെ, കിലോമീറ്ററുകളോളം നടക്കേണ്ടി വന്നവരും ഉയർന്ന നിരക്ക് നൽകി ഓട്ടോറിക്ഷകളെയും ടാക്സികളെയും ആശ്രയിക്കേണ്ടി വന്നവരും നിരവധിയാണ്. പണിമുടക്ക് വരുമ്പോൾ സാധാരണക്കാരന്റെ പോക്കറ്റാണ് ചോരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |