കൊട്ടാരക്കര: നവീകരണ പദ്ധതികൾ നടപ്പായില്ല. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഭാഗമായ ഗാരേജ് ദുരിതത്തിൽ. എം.സി റോഡും കൊല്ലം തിരുമംഗലം ദേശീയ പാതയും സംഗമിക്കുന്ന പ്രധാന പട്ടണമെന്ന നിലയിൽ എപ്പോഴും ബസുകൾ വന്നുപോകുന്ന ഡിപ്പോയും ഗാരേജുമാണ് കൊട്ടാരക്കരയിലേത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല.
ഗാരേജ് നവീകരണ പദ്ധതി എവിടെ?
അത്യാധുനിക സംവിധാനങ്ങളോടെ ഗാരേജ് നവീകരിക്കാനാണ് കഴിഞ്ഞ സർക്കാർ പദ്ധതി തയ്യാറാക്കിയത്. മന്ത്രിയായിരുന്ന കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 2 കോടി രൂപ അനുവദിച്ചതുമാണ്. എന്നാൽ നാളിതുവരെ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഗാരേജിന്റെ പ്രവർത്തനത്തിന് ആവശ്യമായ പുതിയ കെട്ടിടം, തറയിൽ ഇന്റർലോക്ക് പാകൽ , വിശ്രമ മുറി നിർമ്മാണം തുടങ്ങിയവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നേരെ എതിർവശത്തായാണ് ഗാരേജ് പ്രവർത്തിക്കുന്നത്. തകരാറുള്ള വാഹനങ്ങൾ സ്റ്റാൻഡിൽ നിന്നും റോഡിലിറങ്ങി, ദേശീയപാത മുറിച്ചുവേണം ഗാരേജിലേക്ക് കടക്കാൻ. ബസ് സ്റ്റാൻഡിനോട് ചേർന്ന് കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഗാരേജ് നിർമ്മിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെടുന്നുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |