
കൽപ്പറ്റ: കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് വയനാട് ഡി.സി.സി ഓഫീസ് പരിസരത്ത് പോസ്റ്റർ. കെ.സി വേണുഗോപാലിനെതിരെയാണ് പോസ്റ്റർ എങ്കിലും രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമുള്ള മുന്നറിയിപ്പ് വാചകങ്ങളാണ് ഏറെയും.
'വയനാട് മറ്റൊരു അമേതിയാകും. കെ സി ജനസ്വീകാര്യനല്ല. ജയിക്കാൻ മാത്രം ഇങ്ങോട്ട് വരേണ്ട. കെ.സി നിങ്ങളുടെ ആളായിരിക്കാം പക്ഷേ ജനവികാരം അങ്ങനെയല്ലെന്നും' പോസ്റ്ററിൽ ഉണ്ട്. പോസ്റ്റർ ഡി.സി.സി നേതൃത്വം ഇടപെട്ട് നീക്കം ചെയ്തു. പോസ്റ്ററുകൾ ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരുന്നത്. പോസ്റ്റർ പതിച്ച വ്യക്തിയുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പോസ്റ്റർ പതിച്ചയാളെ തിരിച്ചറിഞ്ഞാൽ നടപടി എടുക്കുമെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കി.
അനിശ്ചിതത്വം നീളെ നീളെ
മേയ് 7: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ നിയുക്ത എം.എൽ.എമാരുടെ യോഗം ഇന്ദിരാഭവനിൽ. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുമായി എം.എൽ.എമാരുടെ കൂടിക്കാഴ്ച
8ന്: എം.എൽ.എമാരുടെ അഭിപ്രായം രേഖപ്പെടുത്തി മുകുൾ വാസ്നിക്ക് കൈവശം സൂക്ഷിച്ച പേപ്പറിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ. കൂടുതൽ എം.എൽ.എമാരും ഏതു നേതാവിനെ തുണച്ചു എന്ന് പരസ്യമായി
9ന്: വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എന്നിവരുമായി ഡൽഹിയിൽ എ.ഐ.സി.സി നേതൃത്വത്തിന്റെ ചർച്ച. തീരുമാനത്തിലെത്താതെ പിരിഞ്ഞു. പരസ്യ പ്രതികരണങ്ങളും പ്രകടനങ്ങളും നേതൃത്വം വിലക്കി.
10ന്: എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും തീരുമാനമായില്ല.
12ന്: മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരുമായും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരുമായും ഖർഗെയും രാഹുൽഗാന്ധിയും ഒറ്റയ്ക്കൊറ്റയ്ക്കുള്ള ചർച്ചയിലും തീരുമാനമില്ല.
13: ഖാർഗെ - രാഹുൽ കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം ഇന്നുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രഖ്യാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |