
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിലടക്കമുള്ള പ്രചരണങ്ങൾ കർശനമായി നിരീക്ഷിക്കും. വൈക്കം മണ്ഡലത്തിലെ നാലു ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുമുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാനും ശ്രമങ്ങളുണ്ടാവും.
പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും 9 കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ് സജ്ജീകരിക്കുന്നത്. ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരി
ച്ചു.
ജില്ലയിൽ ആകെ 2239 ബാലറ്റ് യൂണിറ്റുകളും അത്രയും തന്നെ കൺട്രോൾ യൂണിറ്റുകളും 2412 വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ നാളെ നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളിൽ നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് 18 ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നു.
സുരക്ഷയ്ക്ക് 4889 പൊലീസുകാർ
സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു. 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. ജില്ലയിൽ എല്ലാ മേഖലകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയും ജില്ലയിൽ വിന്യസിക്കും.
ആകെ 14,98,824 വോട്ടർമാർ
73,005 പുരുഷൻമാർ 7,68,805 സ്ത്രീകൾ
ട്രാൻസ്ജെൻഡർ 14
പ്രവാസികൾ: 3124
യു.ഡി.എഫ് ചിത്രം പൂർണമായില്ല
കോട്ടയം: വലിയ വിജയ പ്രതീക്ഷയിലാണെങ്കിലും ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത് മൂന്ന് സീറ്റിലെ സ്ഥാനാർത്ഥികളെ മാത്രം. ഇതിൽ രണ്ട് പേർ സിറ്റിംഗ് എം.എൽ.എമാരാണ്. വൈക്കത്തെ സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ചിട്ടുണ്ട്, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുമെന്നുറപ്പായി.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനെയും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ വൈക്കത്ത് യു.ഡി.എഫ് സ്വതന്ത്രനാകുമെന്ന കരുതിയിരുന്ന സണ്ണി കപിക്കാടിന് പകരം കോൺഗ്രസിലെ ബിനിമോനാണ് സ്ഥാനാർത്ഥി. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണ് സണ്ണിക്ക് വിനയായത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൈക്കം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിനിമോൻ ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു. തലയാഴം പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ബിനിമോൻ സ്ഥാനാർഥിയാകുന്നതോടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്നും സി.പി.ഐയിലെ പടലപിണക്കങ്ങൾ മുതൽക്കൂട്ടാകുമെന്നും യു.ഡി.എഫ് കരുതുന്നു.
കടുത്തരുത്തിയിൽ സിറ്റിംഗ് എം.എൽ.എ മോൻസ് ജോസഫ് തന്നെയാണ്സ്ഥാനാർത്ഥി. ചങ്ങനാശേരിയിൽ സഭയുടെ താത്പര്യത്തിന് വഴങ്ങിയാണ് ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ അംഗം വിനു ജോബിന് നറുക്കുവീണത്. അതേസമയം തിരിച്ചുപിടിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് യു.ഡി.എഫ് അണികളെ നിരാശരാക്കുന്നുണ്ട്.
മൂന്ന് മണ്ഡലങ്ങളിൽ വൈകുന്നു
ഏറ്റുമാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. ഏറ്റുമാനൂരിൽ ജോസഫ് വാഴയ്ക്കന്റെ പേരാണ് അവസാനം ഉയരുന്നത്. എന്നാൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ മണ്ഡലം തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും അന്തിമ പട്ടികയായിട്ടില്ല. സാമുദായിക പരിഗണന കൂടി പരിഗണിക്കും.
പൂഞ്ഞാറിൽ ടോമി കല്ലാനി, നാട്ടകം സുരേഷ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, രാജേഷ് കൈടാച്ചിറ അടക്കമുള്ളവരുടെ പേരുകളും പരിഗണനയിലുണ്ട്.
നാലും നേടാൻ തിരുവഞ്ചൂർ,
പിടിച്ചെടുക്കാൻ 'അനിൽ കുമാർമാർ"
കോട്ടയം: ഹാട്രിക് ജയത്തിന് ശേഷം കോട്ടയത്ത് നാലാം ഊഴത്തിന് ഇറങ്ങുന്ന യു.ഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ നേരിടാൻ, ഇടതു മുന്നണിയിൽ നിന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനിൽകുമാറും, എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ അംഗം പി.അനിൽ കുമാറും രംഗത്തെത്തിയതോടെ കോട്ടയം മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു.
മൂന്നര പതിറ്റാണ്ടായി അടൂരിലും കോട്ടയത്തുമായി തോൽവി അറിയാതെകുതിക്കുകയാണ് മുൻ മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴിഞ്ഞ തവണ തിരുവഞ്ചൂരിനെ ആദ്യമായ്നേരിട്ട അഡ്വ കെ. അനിൽകുമാർ വീണ്ടും ഒരു കൈ നോക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിക്കാരനാണ് പി.അനിൽകുമാർ.
പതിനഞ്ചു വർഷത്തെ കോട്ടയത്തെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ഇടതു സർക്കാർ മരവിപ്പിച്ച ആകാശ പാത അടക്കമുള്ള വികസന പദ്ധതികളൂടെ പൂർത്തീകരണവും ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ വോട്ടു തേടുന്നത്. കോട്ടയത്ത് വികസന മുരടിപ്പെന്ന ആരോപണത്തിനൊപ്പം ഇടതു മുന്നണിയുടെ കഴിഞ്ഞ പത്തു വർഷത്തെ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന അഡ്വ.അനിൽകുമാർ മണ്ഡലത്തിൽ ഒരു റൗണ്ട് പ്രചാരണം നടത്തിക്കഴിഞ്ഞു. തിരുവഞ്ചൂരും ഇന്നലെ വൈകിട്ട് റോഡ് ഷോ നടത്തി മണ്ഡലം ഇളക്കി മറിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കെ.എസ്.യുവിലൂടെ രാഷ്ടീയ പ്രവർത്തനം തുടങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ.എസ്.യു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1996 മുതൽ എം.എൽ.എയാണ്. മൂന്നു തവണ വീതം അടൂരിൽ നിന്നും കോട്ടയത്ത്നിന്നും ജയിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് അടക്കം നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തു..
കെ. അനിൽ കുമാർ
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമാണ്. മീനച്ചിലാർ മീനന്തലയാർ നദീ പുന:സംയോജന പദ്ധതി കോർഡിനേറ്റർ, ജില്ലാ പഞ്ചായത്ത് സ്ഥിം സമിതി അദ്ധ്യക്ഷൻ, കോട്ടയം അർബൻ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹി
ച്ചു. കോട്ടയം ബാറിലെ അഭിഭാഷകനും ഗ്രന്ഥകർത്താവുമാണ്.
പി.അനിൽ കുമാർ
എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്, കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡിപി യൂണിയൻ കൗൺസിലർ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |