
തൃശൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്യാൻസർ രോഗികൾക്കുള്ള ധന സഹായ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായെന്ന് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു.
ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലൂടെ നിരവധി ആളുകൾക്ക് ഇതിനോടകം സാമ്പത്തിക സഹായം നൽകിയതോടെ ഇത്തവണത്തെ കാലാവധി അവസാനിച്ചു. പുതിയ അപേക്ഷകൾ ഇനി പരിഗണിക്കില്ല.
രോഗികൾക്കുള്ള സാമ്പത്തിക സഹായം തുടരുന്നെന്ന തെറ്റായ പ്രചാരണം വിശ്വസിച്ച് ആളുകൾ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. വാട്സ്അപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകണമെന്നാണ് പ്രചാരണം. പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ധനസഹായം നൽകിയെന്നും തെറ്റായ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും ജോയ്ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |