
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജി.ഡി.പി) ഏഴ് ശതമാനത്തിലധികം വളർച്ച നേടുമെന്ന പ്രതീക്ഷ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചു. ജൂണിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 7.3 ശതമാനം വളർച്ച നേടിയതോടെ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്ന വിശ്വാസം ശക്തമായി. ഐ.ടി മേഖലയിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ഇന്നലെ സെൻസെക്സ് 888.69 പോയിന്റ് ഉയർന്ന് 77,654ൽ അവസാനിച്ചു. നിഫ്റ്റി 225 പോയിന്റ് നേട്ടവുമായി 24,250ൽ എത്തി. നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെ നാല് ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായത്.
ഏഷ്യൻ വിപണികളിൽ തകർച്ച, ഇന്ത്യക്ക് നേട്ടം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലാഭക്ഷമത സംബന്ധിച്ച ആശങ്ക ആഗോള മേഖലയിൽ ശക്തമാകുകയാണ്. എ.ഐ, സെമികണ്ടക്ടർ ചിപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നിക്ഷേപ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്ന വിലയിരുത്തലിൽ നിക്ഷേപകർ വില്പന സമ്മർദ്ദം സൃഷ്ടിച്ചതോടെ ദക്ഷിണ കൊറിയയിലെ പ്രധാന സൂചികയായ കോസ്പി പത്ത് ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോസ്പി സൂചികയിൽ 21 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കൊറിയൻ എക്സ്ചേഞ്ച് ഏറെ നേരം വ്യാപാരം നിറുത്തിയിരുന്നു. എസ്.കെ ഹൈനിക്സ്, സാംസംഗ് എന്നിവയിലെ വില്പന സമ്മർദ്ദത്താൽ നടപ്പുമാസം കോസ്പിയിൽ 35 ശതമാനം ഇടിവുണ്ടായി.
പ്രമുഖ ചിപ്പ് ഉത്പാദകരായ എസ്. കെ ഹൈനിക്സിന്റെ പ്രവർത്തന റിപ്പോർട്ട് നിരാശപ്പെടുത്തി. ഒന്നാം പാദത്തിലെ അറ്റാദായത്തിൽ 557 ശതമാനം വർദ്ധനയുണ്ടെങ്കിലും എസ്.കെ ഹൈനിക്സ് വിപണിയുടെ പ്രതീക്ഷ കാത്തില്ല.
ബാങ്കുകളുടെ വായ്പാ വിതരണത്തിലെ വളർച്ചയും വാഹന വില്പന കണക്കുകളും മാനുഫാക്ചറിംഗ് രംഗത്തെ ചലനങ്ങളും പ്രതീക്ഷാഭരം.
അമേരിക്കൻ ഫെഡറൽ റിസർവ് ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്താനിടയില്ലെന്ന വിലയിരുത്തലും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും
ആഗോളതലത്തിൽ സെമി കണ്ടക്ടർ, എ.ഐ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയിലുണ്ടാകുന്ന കനത്ത തകർച്ചയിലും ഇന്ത്യൻ കമ്പനികൾ കരുത്തോടെ പിടിച്ചുനിൽക്കുന്നത്
ദക്ഷിണ കൊറിയൻ വിപണിയിലെ തകർച്ച കണക്കിലെടുത്ത് വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചതും അനുകൂലമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |