SignIn
Kerala Kaumudi Online
Sunday, 06 July 2025 4.29 PM IST

വാഹന ഉടമകള്‍ ഏറ്റവും അധികം പറ്റിക്കപ്പെടുന്ന മേഖല, 2500 കോടിയുടെ കച്ചവടത്തില്‍ 40 ശതമാനവും വ്യാജന്‍മാര്‍

Increase Font Size Decrease Font Size Print Page
road
പ്രതീകാത്മക ചിത്രം


കൊച്ചി: ഇരുചക്രവാഹന അപകടങ്ങളില്‍ ഓരോ വര്‍ഷവും എഴുപതിനായിരത്തിലേറെപ്പേര്‍ മരിക്കുന്ന പശ്ചാത്തലത്തില്‍ നിലവാരമില്ലാത്ത ഹൈല്‍മെറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം.നിര്‍മ്മാണകേന്ദ്രങ്ങളിലും വില്പന കേന്ദ്രങ്ങളിലും റെയ്ഡ് നടത്താനും ജനങ്ങളെ ബോധവത്കരിക്കാനും ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക താത്പര്യം എടുക്കണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബി.ഐ.എസ് ഉദ്യോഗസ്ഥര്‍ നേരിട്ടും നടപടി സ്വീകരിക്കും.

നിയമലംഘകരുടെ വിവരം ജില്ലാ പൊലീസ് മേധാവികള്‍ക്കും മന്ത്രാലയത്തിനും കൈമാറണം. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (2016) നിയമപ്രകാരം നടപടിയുണ്ടാകും.ഐ.എസ് 4151:2015 നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വിലക്കുണ്ട്. കടകളിലും വഴിയരികിലും വ്യാജ ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ സുലഭമാണ്.

രണ്ടു ലക്ഷം പിഴ, ഒരു വര്‍ഷം തടവ്

1.ബി.ഐ.എസ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് നിര്‍മ്മാണകേന്ദ്രങ്ങളിലും വില്പനശാലകളിലും റെയ്ഡ്‌നടത്താനും സ്ഥാപനം പൂട്ടിക്കാനും അധികാരമുണ്ട്. സ്ഥാപനത്തിന് ഇവര്‍ ചുമത്തുന്ന കുറഞ്ഞ പിഴ രണ്ടുലക്ഷം രൂപയാണ്.ഒരുവര്‍ഷത്തെ വില്പന കണക്കാക്കിയാണ് പിഴ ചുമത്തുന്നത്.അത് കോടികളുമാവാം.ഒരു വര്‍ഷം തടവിന് കോടതിശിക്ഷിക്കുകയുംചെയ്യും.

2. അസിസ്റ്റന്റ് കളക്ടറുടെയും അസി.പൊലീസ് കമ്മിഷണറുടെയും അധികാരമാണിവര്‍ക്ക്.കേരളത്തില്‍ കൊച്ചിയാണ് ആസ്ഥാനം.കേരളം, മാഹി, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയാണ്.മൂന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരുണ്ട്.ഫീല്‍ഡ് ഓഫീസര്‍മാരുമുണ്ട്.

2500 കോടിയുടെ വിപണി 40 ശതമാനം വ്യാജന്‍

25 കോടി: രാജ്യത്തെ ഇരുചക്ര വാഹനങ്ങള്‍

1.5 കോടി: പ്രതിവര്‍ഷം വില്‍ക്കുന്ന ഹെല്‍മെറ്റ്

40%: വിറ്റഴിക്കുന്നവയിലെ വ്യാജ ഹെല്‍മെറ്റുകള്‍

70,000: ഇരുചക്രവാഹന അപകടങ്ങളില്‍ സംഭവിക്കുന്ന മരണം

പ്രതിവര്‍ഷം

1513: കേരളത്തിലെ ഇരുചക്ര വാഹന അപകടം(2023)

1568: ഇവയില്‍ മരിച്ചവര്‍

ബി.ഐ.എസ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇത് ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപകടമരണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഉപഭോക്തൃവകുപ്പ് അഡീ. സെക്രട്ടറി ഭരത് ഖേരയുടെ കത്തില്‍ പറയുന്നു. അതിനാല്‍ പ്രത്യേക പരിശോധനകളും ക്യാമ്പയിനുകളും നടത്താന്‍ കളക്ടര്‍മാര്‍ വ്യക്തിപരമായും താത്പര്യമെടുക്കണമെന്ന് നിദ്ദേശിച്ചിട്ടുണ്ട്.

നിലവാരമില്ലാത്ത ഹെല്‍മെറ്റ് നിര്‍മ്മാണവും വില്പനയും സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ ബി.ഐ.എസ് ബ്രാഞ്ച് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കളക്ടര്‍മാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ ബി.ഐ.എസ് ഫീല്‍ഡ് ഓഫീസര്‍മാരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഐ.എസ് 4151:2015 അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടിക ബി.ഐ.എസ് കെയര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

ഇന്ത്യയില്‍ ആകെ ഇരുചക്രവാഹനങ്ങള്‍ - 25 കോടി

പ്രതിവര്‍ഷം വില്‍ക്കുന്ന ഹെല്‍മെറ്റുകള്‍- 1.5 കോടി

പ്രതിവര്‍ഷം അപകടമരണങ്ങള്‍ -3 ലക്ഷം

TAGS: NEWS 360, NATIONAL, NATIONAL NEWS, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.