
തിരുവനന്തപുരം : നിപ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നും കൊണ്ടുവരുന്ന പ്രത്യേക മരുന്ന് നിലവിൽ ചെന്നൈയിൽ ലഭ്യമാണ്. അത് കേരളത്തിലെത്തിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചു. നിപ, ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം. മേയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ നിപ വ്യാപനസാദ്ധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |