SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.28 PM IST

'ആ  കുട്ടി  ബോൾഡാണ്'; മറ്റ്  പ്രതികളെ  പോലെയല്ല  ഗ്രീഷ്മയെന്ന് ജയിൽ ഉദ്യോഗസ്ഥർ

greeshma

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ കാണാൻ ഇന്നലെ അച്ഛനും അമ്മയും എത്തിയതായി റിപ്പോർട്ട്. മകളുടെ അവസ്ഥ കണ്ട് പലതവണ അമ്മ കരഞ്ഞെങ്കിലും ഗ്രീഷ്മയ്ക്ക് ഏതൊരു ഭാവമാറ്റവും ഉണ്ടായില്ല. മറ്റ് പ്രതികളെ പോലെയല്ല ഗ്രീഷ്മയെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. ആ കുട്ടി ബോൾഡാണന്നാണ് ഇവർ പറയുന്നത്.

ഈ തൂക്കുകയർ തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. ആ നിലപാട് പലരോടും പങ്കുവച്ചുതായും വിവരമുണ്ട്. മുൻപ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാലിപ്പോൾ ഇങ്ങനെയുളളവർ സുപ്രീംകോടതി വരെ അപ്പീൽ പോയി വിധി ഇളവുചെയ്യാനുള്ള സാദ്ധ്യതകളുള്ളതിനാൽ സാധാരണ സെല്ലുകളിൽ തന്നെയാണ് വധശിക്ഷയ്ക്ക് വിധിച്ചവരെയും താമസിപ്പിക്കുന്നത്. ഗ്രീഷ്മയെ അഞ്ചുപേരുള്ള സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. മൂന്നുപേർ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരും ഒരാൾ പോക്‌സോ കേസിൽ ശിക്ഷ അനുഭവിക്കുന്നയാളുമാണ്.

സാധാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ജയിലിനുളളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കും ലഭിക്കും. പക്ഷെ ഇവർക്ക് മറ്റു പ്രതികളേക്കാൾ കൂടുതൽ നിരീക്ഷണം ഉണ്ടാകും.വിചാരണ കോടതിക്കുശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവർക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.

ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെയാണ് ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ എത്തിച്ചത്. ശിക്ഷിക്കപ്പെട്ടതിനാൽ ഇനി ജയിലിലെ ജോലികൾ ചെയ്യേണ്ടി വരും. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിർമ്മിക്കുന്നിടത്തോ തയ്യൽ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GREESHMA, SHARON, SHARON MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA