SignIn
Kerala Kaumudi Online
Monday, 07 September 2026 12.57 AM IST

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് തന്നെ  ഒക്ടോ. 25 മുതൽ 31 വരെ

a

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് (സ്‌കൂൾ ഒളിംപിക്സ്) കോഴിക്കോട് തന്നെ വേദിയാകും. ഒക്ടോബർ 25 മുതൽ 31 വരെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. എൻ.ഐ.ടി സിൻതെറ്റിക് ഗ്രൗണ്ടിലാണ് പ്രധാന മത്സരങ്ങൾ. കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

15 വർഷത്തിനുശേഷമാണ് കോഴിക്കോട് സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. മേളയിൽ ഗൾഫ് നാടുകളിലെ മലയാള സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്‌സ്, കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും.

കേരളം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി.സതീശൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. 17 സബ് കമ്മിറ്റികൾക്കും രൂപം നൽകി.

 മത്സരം 41 ഇനങ്ങളിൽ

അത്ലറ്റിക്സിനു പുറമെ അക്വാട്ടിക്സ്, കരാട്ടേ, വുഷു, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്‌കറ്റ്ബോൾ, നെറ്റ്ബോൾ, ത്രോബോൾ, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ടഗ് ഓഫ് വാർ തുടങ്ങി 41 ഇനങ്ങളിലാണ് മത്സരങ്ങൾ. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ പ്രത്യേക ഷെഡ്യൂളിൽ പിന്നീട് നടക്കുമെന്നും മന്ത്രി അറിയിച്ചു.

കായിക മേള: മന്ത്രിക്കെതിരെ
കോൺ.എം.എൽ.എ

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായിക മേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക മന്ത്രിയുടെ നിലപാടിനെതിരെ കോൺഗ്രസ് എം.എൽ.എ ടി.ഒ. മോഹനൻ രംഗത്ത്.കണ്ണൂരിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന മന്ത്രിയുടെ പരാമർശത്തോട് യോജിക്കുന്നില്ല. കണ്ണൂരിൽ സംസ്ഥാന കായിക മേള വിജയകരമായി നടത്തിയിട്ടുണ്ട്. ഇത്തവണയും മേള മികച്ച രീതിയിൽ നടത്താനുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കായിക മേള കോഴിക്കോട്ടേക്ക് മാറ്റുന്നതിന്റെ പേരിൽ കലാപം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അടുത്ത വർഷത്തെ സ്‌കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും ടി. ഒ. മോഹനൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA