SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.09 AM IST

നഷ്ടപ്പെട്ടത് വലിയ ദാർശനികനെ

1

ശാസ്ത്രജ്ഞൻ എന്നതിലുപരി, കേരളത്തിന്റെ സാമൂഹിക വികസന ചിന്തകളെ ആഴത്തിൽ സ്വാധീനിച്ച ദാർശനികൻ കൂടിയായിരുന്നു ഡോ.എം.പി പരമേശ്വരൻ. ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിലേക്കും ചിന്തകളിലേക്കും ഇറക്കിവയ്ക്കാൻ അദ്ദേഹത്തോളം പരിശ്രമിച്ച മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ബാർകിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം, ആ പ്രസ്ഥാനത്തിന് ജനകീയ അടിത്തറയുണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹം മുന്നോട്ടുവച്ച 'നാലാം ലോക സിദ്ധാന്തം' കേരളത്തിലെ വികസന ചർച്ചകളിൽ പുതിയൊരു വഴിത്തിരിവായിരുന്നു.

വി.ഡി.സതീശൻ, മുഖ്യമന്ത്രി

ശാസ്ത്രത്തിന് സമർപ്പിച്ച ജീവിതം

ശാസ്ത്രീയബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്താൻ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു എം.പി.പരമേശ്വരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചയിലും ജനകീയ ശാസ്ത്രസാക്ഷരതാ പ്രസ്ഥാനങ്ങളിലും അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്. ആണവ ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ചിന്തകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ സവിശേഷമായ ഇടം നേടിയ വ്യക്തിയായിരുന്നു. ജീവിതത്തിന്റെ വിപുലമായ ഒരു ഘട്ടത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ശാസ്ത്രീയ സോഷ്യലിസ്റ്റ് ചിന്തകളുടെയും വക്താവും പ്രചാരകനുമായി അദ്ദേഹം ശ്രദ്ധേയനായിരുന്നു.


പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA