
കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440.42 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു, വിമത എം.എൽ.എമാരുടെ പരാതിയിലാണ് നടപടി. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പ്. നിയമ വിരുദ്ധമായ ധനസമാഹരണം, സംശയാസ്പദമായ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കേസിൽ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് ഓഫ് കമ്പനികളുമായി ബന്ധപ്പെട്ട അഞ്ച് സ്ഥാപനങ്ങൾ ഇ. ഡി റെയ്ഡ് ചെയ്തിരുന്നു.
2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ ടി,എം,സി അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അതുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയിലേക്കും കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കെയർവെൽ ഏവിയേഷൻ കമ്പനി ഈ കാലയളവിൽ 829.6 മില്യൺ പുതിയ ഒരു അനുബന്ധ കമ്പനിക്ക് കൈമാറി. ഈ പണം ഉപയോഗിച്ച് വിമാനങ്ങളും അഗസ്റ്റ ഹെലികോപ്ടറും വാങ്ങി. ഈ വിമാനങ്ങൾ ടി.എം.സിക്ക് പാട്ടത്തിന് നൽകിയതായി ഇ.ഡി ആരോപിച്ചു. ഇവ വാങ്ങുന്നതിന് ഉപയോഗിച്ച ഫണ്ട് ടി.എം.സിയുടേതെന്നാണ് ആരോപണം. ഈ മുഴുവൻ ഇടപാടിന്റെയും യഥാർത്ഥ ഗുണഭോക്താക്കളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും യഥാർത്ഥ ഉദ്ദേശ്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഇ.ഡി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |