
ന്യൂഡൽഹി: ചട്ടങ്ങൾ കാറ്റിൽ പറത്തി വീടുകൾ അടക്കം ബുൾഡോസർ ഉപയോഗിച്ചു ഇടിച്ചുനിരത്തിയെന്ന പരാതികൾ അതാത് ഹൈക്കോടതികളിൽ ഉന്നയിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ബുൾഡോസർ നടപടികൾക്കെതിരെയുള്ള പരമോന്നത കോടതിയുടെ 2024 നവംബറിലെ വിധി ലംഘിക്കപ്പെട്ടുവെന്ന ഒരുകൂട്ടം കോടതിയലക്ഷ്യഹർജികളിൽ ഇടപെടാൻ വിസമ്മതിച്ചു കൊണ്ടാണിത്. ഓരോ കേസിലും വസ്‌തുതകൾ വ്യത്യസ്‌തമാണ്. അതിനാൽ ഹൈക്കോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |