
പരീസ്: ഇറാനുമായുള്ള സമാധാന കരാറിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ എവിയനിൽ ജി7 ഉച്ചകോടിക്ക്ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അത്താഴവിരുന്നിനിടെയാണ് കരാറിൽ ട്രംപ് ഒപ്പുവച്ചത്. കരാറിൽ ഒപ്പുവച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.
' വെർസെെൽസ് കൊട്ടാരത്തിൽവച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഈ കരാർ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതൊരു സുപ്രധാന ചുവടുവയ്‌പ്പാണ്'- ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ കരാർ ഔപചാരികമായി ഒപ്പുവയ്ക്കാനാണ് സാദ്ധ്യതയുണ്ട്. ഒപ്പുവയ്ക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. അതിലെ വ്യവസ്ഥകൾ ഇറാൻ പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
Le Président Trump a signé ce soir à Versailles l’accord entre l’Iran et les États-Unis.
— Emmanuel Macron (@EmmanuelMacron) June 18, 2026
Cet accord ouvre la voie à une paix durable et permet la réouverture du détroit d’Ormuz.
C’est un pas important dans la bonne direction pour nos compatriotes… pic.twitter.com/b1XgZrBv0m
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |