
കാൻബെറ: ഓസ്ട്രേലിയയിൽ കടൽപ്പക്ഷികളുടെ ജീവനെടുത്ത് എച്ച് 5 എൻ 1 വൈറസ് ബാധ. അഡലെയ്ഡിന്റെ തെക്കൻ തീരത്ത് അമ്പതോളം ഗ്രേറ്റർ ക്രെസ്റ്റഡ് ടേൺ പക്ഷികൾ കൂട്ടത്തോടെ ചത്തു. 35ലേറെ പക്ഷികളിൽ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ എച്ച് 5 എൻ 1 പക്ഷിപ്പനി കൂടുതൽ പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയ മുന്നറിയിപ്പ് നൽകി. കടൽപ്പക്ഷികൾക്കിടയിൽ ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത് രാജ്യത്ത് ഇതാദ്യമായാണ്. അതേ സമയം, ഓസ്‌ട്രേലിയയിലെ ഫാമുകളിൽ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജൂൺ ആദ്യം വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചതോടെ ഫാമുകൾക്ക് കനത്ത സുരക്ഷാ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്നതാണ് തീവ്രതയേറിയ എച്ച് 5 എൻ 1. പക്ഷിപ്പനി സമീപ കാലത്ത് സസ്തനികളിലേക്ക് പടർന്നത് ആശങ്കയോടെയാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. നിലവിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും എച്ച് 5 എൻ 1 പോലുള്ള പക്ഷിപ്പനി പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |