
കൊച്ചി: വിദേശ നാണയ ശേഖരം കുറയാതിരിക്കാനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി. നിലവിൽ ആറ് ആയിരുന്നു. ഇതോടെ സ്വർണ വിലയിൽ വൻ കുതിപ്പുണ്ടായി. മൂന്ന് ശതമാനം ജി.എസ്.ടി ഉൾപ്പെടെ മൊത്തം നികുതി 18.4 ശതമാനമാകും.
കേരളത്തിൽ പവൻ വില രാവിലെ 10,200 രൂപ വർദ്ധിച്ചു. എന്നാൽ ഉച്ചയ്ക്ക് പവന് നാലായിരം രൂപയും പിന്നീട് 800 രൂപയും കുറഞ്ഞ് 1,18,320 രൂപയിലെത്തി. ഇന്നലെ മാത്രം പവന് 5,400 രൂപയാണ് കൂടിയത്. പ്ളാറ്റിനത്തിന്റെ ഇറക്കുമതി തീരുവ 6.4 ശതമാനത്തിൽ നിന്നു 15.4 ശതമാനമായും ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |