വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
എക്സൈസ് എ. സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ ഇന്ന് രാവലെ കൊച്ചിയിലെ ഓഫീസിലെത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യ പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ആന്റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 55എ നിയമവിരുദ്ധമായ മദ്യം കടത്തും കൈവശം വയ്ക്കലുമാണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. 55ഐ അനധികൃത മദ്യവിൽപനയോ അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വയ്ക്കുന്ന കുറ്റമാണ്.
വീട്ടിലെ പരിശോധനയ്ക്കിടെ വൈൻ അടക്കം വിലകൂടിയ 67.5 ലിറ്റർ വിദേശ നിർമിത മദ്യമാണ് കണ്ടെത്തിയത്. ലിറ്ററിന് 50000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഉൾപ്പെടെ പിടിച്ചെന്നാണ് വിവരം. എസ്ഐടി അംഗമായ വയനാട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.എൽ.ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് 6.15 വരെ നീണ്ടു. ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |